Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 3:09 PM IST Updated On
date_range 20 May 2017 3:09 PM ISTകുടിവെള്ളത്തിനായി കാത്തുനിന്നവർ നിരാശരായി മടങ്ങി
text_fieldsbookmark_border
നന്മണ്ട: കോഴിക്കോെട്ട പ്രമുഖ ജ്വല്ലറി കുടിവെള്ളമെത്തിക്കുമെന്ന് പറഞ്ഞ് കൂളിറപ്പായിലിൽ കാത്തുനിന്നവർക്ക് നിരാശരാവേണ്ടിവന്നു. ജ്വല്ലറി ജീവനക്കാരനായി സ്വയം പരിചയപ്പെടുത്തിയ യുവാവാണ് ഇന്ന് പഞ്ചായത്ത് വകയല്ല, ജ്വല്ലറി വകയാണ് വെള്ളമെന്നും എല്ലാവരും പാത്രം തയാറാക്കി വെക്കണമെന്നും പറഞ്ഞ് നാട്ടുകാരെ വിശ്വസിപ്പിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമായതിനാൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. നയനസുധ ഇതൊരു നല്ല കാര്യമെന്ന നിലയിൽ വീടുവീടാന്തരം കയറി പറഞ്ഞു. രാവിലെ 10 മണി മുതൽ പാത്രം നിരത്തിവെച്ച വീട്ടുകാർക്കാവെട്ട ആറുമണിവരെ കുടിവെള്ളം കിട്ടിയില്ല. ജ്വല്ലറിക്കാരനെന്നു പറഞ്ഞ യുവാവിെൻറ വിവരങ്ങളൊന്നും ശേഖരിക്കാൻ കഴിയാത്തതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. യുവാവ് പറഞ്ഞുവിശ്വസിപ്പിച്ചതിനാലായിരുന്നു വീടുകയറി പറഞ്ഞതെന്ന് നന്മണ്ട ഗ്രാമപഞ്ചായത്ത് മുൻ അംഗം ടി.കെ. നയനസുധ മാധ്യമത്തോട് പറഞ്ഞു. അനുശോചിച്ചു നന്മണ്ട: സി.പി.എം നന്മണ്ട ബ്രാഞ്ച് അംഗം കരിക്കരിക്കണ്ടി ചന്ദ്രബാബുവിെൻറ നിര്യാണത്തിൽ സി.പി.എം നന്മണ്ട ബ്രാഞ്ച് അനുശോചിച്ചു. കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ടി.പി. ലൂഷൻ, കെ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story