Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിഠായിത്തെരുവ്...

മിഠായിത്തെരുവ് സുരക്ഷക്രമീകരണം: അന്തിമഘട്ട പരിശോധന 15 മുതൽ

text_fields
bookmark_border
കോഴിക്കോട്: സുരക്ഷ മുൻകരുതലിെൻറ ഭാഗമായി മിഠായിത്തെരുവിലെ കടകളിൽ സുരക്ഷക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ഇൗമാസം 15 മുതൽ 19 വരെ അന്തിമഘട്ട പരിശോധന നടക്കും. കലക്ടറുടെ ചേംബറിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നേരേത്ത 1250ഓളം കടകളിൽ പരിശോധന നടത്തുകയും ചില കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ബാക്കിയുള്ള കടകൾക്ക് മേയ് ഒമ്പതിനും പത്തിനുമായി നോട്ടീസ് നൽകും. അന്തിമ പരിശോധനയിൽ സുരക്ഷക്രമീകരണങ്ങൾ സ്ഥാപിച്ചില്ലെന്ന് ബോധ്യപ്പെട്ടാൽ കടയടപ്പിക്കൽ നടപടിയിലേക്ക് നീങ്ങും. നോട്ടീസ് നൽകി ഏഴു ദിവസത്തിനകം പരിഹാരം കാണാത്ത കടകൾക്കാണ് കടയടക്കൽ ഉത്തരവ് നൽകുക. മിഠായിത്തെരുവ് സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി നടക്കുന്ന നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കലക്ടർ യു.വി. ജോസ് നിർദേശം നൽകി. എ.ഡി.എം ടി. ജനിൽകുമാർ, ഡെപ്യൂട്ടി കലക്ടർ ബി. അബ്ദുൽ നാസർ, ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ, അഡീഷനൽ തഹസിൽദാർ അനിതകുമാരി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story