Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2017 5:33 PM IST Updated On
date_range 9 March 2017 5:33 PM ISTപരിശോധനക്കിടെ കഞ്ചാവടങ്ങിയ ബാഗ് ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു
text_fieldsbookmark_border
ഫറോക്ക്: രാമനാട്ടുകര കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയിരുന്ന യുവാവിനെ പിടികൂടി എക്സൈസ് സംഘം ചോദ്യംചെയ്യുന്നതിനിടെ കഞ്ചാവടങ്ങിയ ബാഗ് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. ബാഗിൽനിന്ന് 500 ഗ്രാം കഞ്ചാവും രേഖകളും എക്സൈസ് അധികൃതർ കണ്ടെടുത്തു. പൊന്നാനി തണ്ണിതുറക്കൽ വീട്ടിൽ നിസാമുദ്ദീനെ (27) കൈതക്കുണ്ടയിലെ വീട്ടിൽനിന്ന് എക്സൈസ് എസ്.ഐ ആർ.പി. പീതാംബരനും സംഘവും പിടികൂടിയതായിരുന്നു. ചേളാരി കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ കണ്ണിയാണ് നിസാമുദ്ദീനെന്ന് എക്സെസ് എസ്.ഐ പറഞ്ഞു. വാടക വീടുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയത്. ബാഗിൽ കഞ്ചാവിനൊപ്പം എസ്.എസ്.എൽ.സി ബുക്കും മറ്റു രേഖകളും കണ്ടെടുത്തു. കുറച്ച് ദിവസം മുമ്പ് കൈതക്കുണ്ടിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയിരുന്ന യുവാവിൽനിന്ന് ആറര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ആർ.പി. പീതാംബരൻ, പ്രിവൻറിവ് ഓഫിസർമാരായ എം. അബ്ദുൽ ഗഫൂർ, സി.കെ. സതീശൻ, ബി. യുഗേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് അസ്ലം, ജലാലുദ്ദീൻ, രൂപേഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story