Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 3:07 PM IST Updated On
date_range 17 Jun 2017 3:07 PM ISTഅടച്ചിട്ട വീടിെൻറ വാതിൽ തകർത്ത് 30 പവൻ സ്വർണവും പണവും കവർന്നു
text_fieldsbookmark_border
പൂളക്കടവ്: അടച്ചിട്ട വീടിെൻറ വാതിൽ തകർത്ത് വൻ മോഷണം. അമ്പിളി നഗറിലെ റിട്ട. അധ്യാപകൻ 'സുകൃത'ത്തിൽ കൃഷ്ണൻകുട്ടിയുടെ വീട്ടിൽനിന്നാണ് 30 പവെൻറ സ്വർണാഭരണങ്ങളും 12,000 രൂപയും േമാഷണം പോയത്. തിങ്കളാഴ്ച രാത്രി കൃഷ്ണൻകുട്ടി കുടുംബസമേതം ആലപ്പുഴയിലെ ബന്ധുവിെൻറ ശ്രാദ്ധത്തിന് പോയതായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ട്യൂഷനെത്തിയ വിദ്യാർഥിയാണ് വീട് തുറന്നിട്ടതായി കണ്ടത്. ഉടൻതന്നെ സമീപവാസികെള അറിയിച്ചു. ആയുധങ്ങൾ ഉപയോഗിച്ച് വാതിൽ തകർത്തതായാണ് മനസ്സിലായത്. ചേവായൂർ പൊലീസെത്തി വീടിന് കാവൽ ഏർപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ കുടുംബം എത്തിയാണ് അലമാരയിലെ ആഭരണങ്ങളും പണവും കവർന്നത് സ്ഥിരീകരിച്ചത്. താക്കോൽ ദ്വാരത്തിൽതന്നെ ചാവി ഉണ്ടായിരുന്നതിനാൽ മോഷ്ടാക്കൾ അലമാര തകർത്തില്ല. അതേമുറിയിലെ തന്നെ ഹാംഗറിൽ തൂക്കിയിട്ട വസ്ത്രങ്ങൾക്കിടയിെല ബാഗിലെ പണം മോഷ്ടാക്കളുടെ ശ്രദ്ധയിൽപെടാതിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. മേശപ്പുറത്ത് വെച്ചിരുന്ന ചാവിയെടുത്ത് പോർച്ചിൽനിന്ന് സ്കൂട്ടർ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ ഹെൽമറ്റും ചാവിയും സ്കൂട്ടറിൽതന്നെ ഉപേക്ഷിക്കുകയായിരുന്നു. വീടിെൻറ പിറകുവശത്തുണ്ടായിരുന്ന പിക്ആക്സ് മുൻവശത്ത് കൊണ്ടുവെച്ച നിലയിലാണ്. വാതിൽ പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാരകളും ചുറ്റികയും സോഫാസെറ്റിയിലുണ്ട്. ഡെപ്യൂട്ടി പൊലീസ് കമീഷണർ രാജീവ്, ചേവായൂർ സി.െഎ. കെ.കെ. ബിജു, ചേവായൂർ എസ്.െഎ എസ്. ആനന്ദ്, വിരലടയാള വിദഗ്ധരായ എസ്.വി. വത്സരാജ്, എ.വി. ശ്രീജയ, എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story