Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോൻ പോയിക്കോ,അമ്മ...

മോൻ പോയിക്കോ,അമ്മ വന്നോളാം...മോൻ​ വിഷമിക്കല്ലേ... അമ്മക്ക്​ വെള്ളം തരണ്ടേ നീ എന്നെക്കൊണ്ട്​ ഇതുചെയ്യിച്ചല്ലോ മോനെ..

text_fields
bookmark_border
മോൻ പോയിക്കോ, അമ്മ വന്നോളാം...മോൻ വിഷമിക്കല്ലേ... അമ്മക്ക് വെള്ളം തരണ്ടേ നീ എന്നെക്കൊണ്ട് ഇതുചെയ്യിച്ചല്ലോ മോനെ... കക്കോടി: ''മോൻ പോയിക്കോ, അമ്മ വന്നോളാം...മോൻ വിഷമിക്കല്ലേ...അമ്മക്ക് വെള്ളം തരണ്ടേ നീ എന്നെക്കൊണ്ട് ഇതുചെയ്യിച്ചല്ലോ മോനെ...'' ശനിയാഴ്ച സരോവരം പാർക്കിനു സമീപമുണ്ടായ ബൈക്കപകടത്തിൽ മരിച്ച കക്കോടി പാർഥസാരഥി നെരോത്ത് െഎവി​െൻറ മൃതദേഹമുഴിഞ്ഞുള്ള മാതാവ് മിനിയുടെ കരച്ചിൽ ആരുടെയും മനസ്സിനെ തകർക്കുന്നതായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് െഎവി​െൻറ മൃതദേഹം പോസ്റ്റുമോർട്ടതിനുശേഷം വീട്ടിലെത്തിച്ചത്. ദുർവിധി കശക്കിയ കുടുംബമായിരുന്നു െഎവിേൻറത്. പിതാവ് ഷാജി എലിപ്പനി ബാധിച്ച് മരിച്ചതോടെ വീട്ടിലെ ആൺതരി െഎവിൻ ആയിരുന്നു. കുടുംബത്തി​െൻറ കാര്യങ്ങളെല്ലാം നോക്കിയ മിനിയുടെ സഹോദരനും ഒരു വർഷം മുമ്പ് മരിച്ചതോടെ എല്ലാ പ്രതീക്ഷകളും െഎവിനിലായിരുന്നു. െഎവി​െൻറ മരണത്തോടെ ഇപ്പോൾ വീട്ടിൽ സഹോദരി അഭീഷ്ണയും മാതാവും തനിച്ചയായി. തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മക്ക് സഹായമാകുന്നതിന് അടുത്തകാലത്തായി അമ്മതന്നെ തരപ്പെടുത്തിയ തുണിക്കടയിൽ ജോലിക്ക് പോകുകയായിരുന്നു െഎവിൻ. ഒപ്പം കടയിൽ ജോലിചെയ്തിരുന്ന അമലും അനന്ദുവും ശനിയാഴ്ച ഉച്ചയോടെ െഎവി​െൻറ വീട്ടിലെത്തി വിളിച്ചുകൊണ്ടുപോകുകയായിരുന്നു. മിനിയുടെ കൈയിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ െഎവിനോട് ഹർത്താൽ ദിനത്തിൽ ജോലിക്ക് പോകണമോ എന്നും ചോദിച്ചിരുന്നു. മൂന്നുപേരും ഒരുമിച്ച് ഒരു ബൈക്കിൽ പോകണ്ട എന്നു കരുതിയ മിനി ത​െൻറ സ്കൂട്ടർ നൽകുകയായിരുന്നു. മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാത്ത പ്രകൃതമായിരുന്നു െഎവിേൻറത്. കക്കോടി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്നു െഎവിൻ. sun/local/ku/ ivin െഎവി​െൻറ മൃതദേഹം വീട്ടിലെത്തിയപ്പോൾ സഹോദരി അഭീഷ്ണ അേന്ത്യാപചാരമർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story