Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:57 PM IST Updated On
date_range 9 Jun 2017 1:57 PM ISTട്രോളിങ്നിരോധനം ജൂൺ 14 അർധരാത്രി മുതൽ; തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സൗജന്യ റേഷൻ
text_fieldsbookmark_border
കോഴിക്കോട്: ഈ വർഷത്തെ മൺസൂൺകാല ട്രോളിങ് നിരോധനം ജില്ലയിൽ ഫലപ്രദമായി നടപ്പാക്കാൻ കലക്‌ടറേറ്റിൽ എ.ഡി.എം ടി. ജനിൽകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന മത്സ്യത്തൊഴിലാളികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജൂൺ 14 അർധരാത്രി മുതൽ ജൂലൈ 31 വരെ 47 ദിവസം കേരളതീരത്ത് കരയിൽനിന്ന് കടലിലേക്ക് 12 നോട്ടിക്കൽ മൈൽ അല്ലെങ്കിൽ 22 കിലോമീറ്റർ വരെ മൺസൂൺകാല ട്രോളിങ് നിരോധനം നടപ്പിലാക്കും. ട്രോളിങ്നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾക്കും ഹാർബറിലെ അനുബന്ധ തൊഴിലാളികൾക്കും സൗജന്യറേഷൻ അനുവദിക്കും. നിരോധനകാലയളവിൽ ബോട്ടുകൾ മത്സ്യബന്ധനം നടത്താൻ പാടില്ല. എന്നാൽ, മറ്റുവിഭാഗത്തിൽപെട്ട യാനങ്ങൾക്ക് ട്രോളിങ് ഒഴികെയുള്ള രീതികൾ അനുവർത്തിക്കാവുന്നതാണ്. രണ്ട് വള്ളങ്ങൾ ഉപയോഗിച്ച പെയർ ട്രോളിങ്ങും നിരോധിച്ചിട്ടുണ്ട്. എല്ലാ യാനങ്ങളിലും രജിസ്‌ട്രേഷൻ മാർക്ക് വേണം. ജില്ലയിൽ 857 യന്ത്രവത്കൃത മത്സ്യബന്ധനബോട്ടുകളും 240 ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും 3669 ഔട്ട്‌ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും 180 എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം ആകെ 4946 യാനങ്ങൾ ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ അന്യ ജില്ലകളിൽനിന്ന് 600ഓളം ബോട്ടുകൾ തീരക്കടലിൽ പ്രവർത്തിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പ് കടൽപട്രോളിങ്ങിനും കടൽസുരക്ഷപ്രവർത്തനങ്ങൾക്കും േമയ് 15 മുതൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് സ്‌റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട്. ഫോൺ: ജില്ലാ കൺട്രോൾ റൂം-0495 2371002, ഫിഷറീസ് കൺട്രോൾ റൂം-0495 2414074. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി എന്നിവ കേന്ദ്രീകരിച്ച് മൂന്ന് ബോട്ടുകളും ചോമ്പാൽ കേന്ദ്രീകരിച്ച് ഒരു ഫൈബർ വള്ളവും പ്രവർത്തിക്കും. കടൽ പട്രോളിങ്ങിനും രക്ഷാദൗത്യങ്ങൾക്കുമായി ഫിഷറീസ്വകുപ്പ്, തുറമുഖവകുപ്പ്, നേവി, കോസ്റ്റ് ഗാർഡ്, തീരദേശ പൊലീസ് എന്നിവ സഹകരിച്ച് പ്രവർത്തിക്കും. അന്യസംസ്ഥാനബോട്ടുകൾ ജൂൺ 14ന് മുമ്പേ കേരളതീരം വിട്ടുപോവേണ്ടതാണെന്നും പിന്നീട് ഇവയെ കടലിൽ ഇറങ്ങാൻ അനുവദിക്കില്ലെന്നും മംഗലാപുരം, കന്യാകുമാരി ജില്ലാ കലക്ടർമാർക്ക് അറിയിപ്പ് നൽകും. യോഗത്തിൽ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, ഡെപ്യൂട്ടി കലക്ടർ (ഡി.എം) സി. ലില്ലി, ജില്ലാ സപ്ലൈ ഓഫിസർ കെ.വി. പ്രഭാകരൻ, സിറ്റി ഡി.സി.പി പി.ബി. രാജീവ്, കോസ്റ്റ് ഗാർഡ്, മത്സ്യബോർഡ്, തുറമുഖവകുപ്പ്, ഫയർഫോഴ്‌സ് പ്രതിനിധികൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, ബോട്ടുടമകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിസഭവാർഷികം: വിഡിയോ പ്രദർശനം പ്രയാണം തുടങ്ങി കോഴിക്കോട്: സംസ്ഥാന മന്ത്രിസഭവാർഷികത്തിെൻറ ഭാഗമായി വിവര പൊതുജനസമ്പർക്ക വകുപ്പ് തയാറാക്കിയ ഡോക്യുമെൻററികൾ ഉൾപ്പെടുന്ന സഞ്ചരിക്കുന്ന വിഡിയോ പ്രദർശനം കലക്ടറേറ്റിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു. വിവര പൊതുജനസമ്പർക്കവകുപ്പ് തയാറാക്കിയ 'നവകേരളം', ജില്ല ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ 'ശരിയായ തുടക്കം' എന്നീ ഡോക്യുമെൻററികൾ ജില്ലയിൽ വിവിധകേന്ദ്രങ്ങളിൽ പര്യടനം നടത്തും. ഫ്ലാഗ് ഓഫ് ചടങ്ങിൽ എ.ഡി.എം ടി. ജനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖരൻ, അസി. എഡിറ്റർ കെ. മുഹമ്മദ്, അസി. ഇൻഫർമേഷൻ ഓഫിസർ പി.പി. വിനീഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story