Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 3:20 PM IST Updated On
date_range 31 July 2017 3:20 PM ISTബോട്ടിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകൾ സൂക്ഷിക്കണം
text_fieldsbookmark_border
ബേപ്പൂർ: മത്സ്യബന്ധന ബോട്ടുകളിൽ ഇതര സംസ്ഥാന തൊഴിലാളികളെ നിയമിക്കുമ്പോൾ രേഖകൾ കൃത്യമായും സൂക്ഷിക്കണമെന്ന് ബേപ്പൂർ കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. സതീശൻ അറിയിച്ചു. ബോട്ട് ഉടമകൾ രേഖകൾ വാങ്ങിയതിനു ശേഷമായിരിക്കണം അവരെ ജീവനക്കാരായി നിയമിക്കാൻ. ആധാർ കാർഡോ തെരഞ്ഞെടുപ്പ് ഐ.ഡി കാർഡോ രേഖകളായി സ്വീകരിക്കാവുന്നതാണ്. ബോട്ടുകളിൽ രേഖകളുടെ കോപ്പികൾ സൂക്ഷിക്കേണ്ടതാണ്. തീരദേശ സുരക്ഷയുടെ ഭാഗമായാണ് നടപടി. അസം, മണിപ്പൂർ, ബിഹാർ, ഒഡിഷ, ബംഗാൾ എന്നിവടങ്ങളിലെ തൊഴിലാളികൾ വ്യാപകമായി കേരളത്തിലെ മത്സ്യബന്ധന ബോട്ടുകളിൽ ജോലി ചെയ്യുന്നുണ്ട്. അപകടങ്ങളിൽപെടുകയോ കാണാതാവുകയോ ചെയ്യുമ്പോൾ കോസ്റ്റൽ പൊലീസിന് ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ ഏറെ സഹായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story