Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 3:17 PM IST Updated On
date_range 31 July 2017 3:17 PM ISTകുണ്ടും കുഴിയും: ദുരിതമൊഴിയാതെ കക്കോടി ബൈപാസ്
text_fieldsbookmark_border
കക്കോടി: റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ ബാലുശ്ശേരി -കോഴിക്കോട് പാതയിലെ കക്കോടി ബൈപാസിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത റോഡിൽ നിരവധി തവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും ദിവസങ്ങൾക്കുള്ളിൽ വൻ കുഴികൾ രൂപപ്പെടുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ബൈപാസിലെ കുഴികൾമൂലം പല വാഹനങ്ങളും വൺവേ തെറ്റിച്ച് ഒാടുകയാണ്. ഇപ്പോൾ എസ്.ബി.െഎക്ക് സമീപമുള്ള ജങ്ഷനിലെ വൻ കുഴിയിൽ വാഹനങ്ങൾ അകപ്പെടുന്നത് ഒഴിവാക്കാൻ രണ്ടു ദിവസം മുമ്പ് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും മറ്റു പല ഭാഗത്തും വീണ്ടും വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പ്രതിഷേധമുയരുേമ്പാൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന രീതിയിലുള്ള അറ്റകുറ്റപ്പണികളാണ് നടത്താറെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിെൻറ പ്രവൃത്തി കരാറെടുത്തവരുടെ കാലാവധി കഴിയാനിരിെക്കയാണ് കഴിഞ്ഞദിവസം കുഴികളിൽ കരിങ്കൽക്വാറി വേസ്റ്റ് നിറച്ചത്. വാഹനങ്ങൾ കടന്നുപോകുന്നതോടെ അതും ഇളകിത്തുടങ്ങി. കരാറുകാരുടെ കാലാവധി കഴിയുന്നമുറക്ക് അറ്റകുറ്റപ്പണി നടത്താൻ എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story