Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 3:54 PM IST Updated On
date_range 30 July 2017 3:54 PM ISTബിവറേജസ് ഔട്ട്ലെറ്റ് സമരം; ജയിലിലെത്തി എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsbookmark_border
ബാലരാമപുരം: എ. വിൻസെൻറ് എം.എൽ.എയെ ബിവറേജസ് ഔട്ട്ലെറ്റ് സമരത്തിൽ പങ്കെടുത്തതിന് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ബാലരാമപുരം എസ്.ഐ കെ. ഹേമന്ദ് കുമാറാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദേശീയപാതക്കരികിൽ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് താന്നിവിളയിലേക്ക് മാറ്റുന്നതിനെ എതിർത്ത് സമരം നടത്തിയതിൽ എം.എൽ.എയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഏപ്രിൽ 11ന് താന്നിവിളയിൽ ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ നടത്തിയ ജനകീയസമരം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എക്കെതിരെ കേസെടുത്തിരുന്നു. ബിവറേജസുകാർ നൽകിയ പരാതിയിലാണ് എം.എൽ.എയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. വിവിധ രാഷ്ട്രീയപാർട്ടികൾ സംയുക്തമായാണ് അന്ന് പ്രതിഷേധിച്ചത്. ഉപരോധത്തിനിടെ സ്ഥലത്തെത്തിയ എം.എൽ.എക്കുനേരെ പൊലീസ് ലാത്തിവീശിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിരവധി പ്രമുഖർ സമരത്തിൽ പങ്കെടുത്തെങ്കിലും അവരുടെ പേര് ഒഴിവാക്കി എം.എൽ.എയെ ഒന്നാം പ്രതിയാക്കിയതിന് പിന്നിലും ഗൂഢാലോചന ആരോപിക്കപ്പെടുന്നു. കോൺഗ്രസ് പ്രവർത്തകരെ പ്രധാന പ്രതികളാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ആരോപണമുണ്ട്. നെയ്യാറ്റിൻകര ജില്ല സബ്ജയിലിൽ ശശി തരൂർ എം.പി എം.എൽ.എയെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story