Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 3:52 PM IST Updated On
date_range 29 July 2017 3:52 PM ISTഅബ്ദുറഹിമാൻ പുറ്റെക്കാട്: സാംസ്കാരിക ഫറോക്കിന് കനത്ത നഷ്ടം
text_fieldsbookmark_border
ഫറോക്ക്: അധ്യാപകനായും സാംസ്കാരിക പ്രവർത്തകനായും ചരിത്ര വിദ്യാർഥിയുമൊക്കെയായി തിളങ്ങിനിന്ന അബ്ദുറഹിമാൻ പുറ്റെക്കാടിെൻറ നിര്യാണം സാംസ്കാരിക ഫറോക്കിന് കനത്ത നഷ്ടം. ഗണിതാധ്യാപകനായിരുന്ന അദ്ദേഹം ഫറോക്കിലെ ചരിത്രകാരനും ചരിത്രാന്വേഷികൾക്ക് ആശ്രയവുമായിരുന്നു. ടിപ്പു സുൽത്താൻ കോട്ടക്ക് സമീപത്ത് താമസിക്കുന്ന ഇദ്ദേഹം മരണംവരെ കോട്ടയുടെ സംരക്ഷണത്തിനായി നിലകൊണ്ടു. വായനകൂട്ടത്തിെൻറ ശിൽപികളിൽ ഒരാളായ മാസ്റ്റർ, എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടായ്മക്ക് വായുവും വെള്ളവും നൽകി. മാധ്യമം റീഡേഴ്സ് ഫോറം സ്ഥാപിച്ചപ്പോൾ അതിെൻറ സാരഥിയായും മുന്നോട്ടുവന്നു. ജീവകാരുണ്യ രംഗത്തും ആനുകാലികങ്ങളിൽ എഴുതിയും സജീവമായിരുന്നു. സാമൂഹിക സേവന രംഗത്ത് നാല് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന അദ്ദേഹത്തിെൻറ അടുക്കും ചിട്ടയുമുള്ള പ്രവർത്തനവും എളിമയും മറ്റുള്ളവരിൽനിന്ന് വേറിട്ടുനിർത്തുന്നു. വർത്തമാനകാല സംഭവ വികാസങ്ങളോട് പ്രതികരിക്കാൻ മാസ്റ്റർ തെരഞ്ഞെടുത്ത ആയുധമായിരുന്നു കവിത. കവി നടന്നു നീങ്ങുന്ന വഴികളിലൂടെ തെൻറ കവിതയും സഞ്ചരിക്കുന്നു എന്നതായിരുന്നു അദ്ദേഹം രചിച്ച അഞ്ജലി എന്ന കവിതയിലൂടെ അറിയിച്ചിരുന്നത്. ഒ.എൻ.വി കുറുപ്പാണ് ഇതിെൻറ അവതാരിക. ശിഷ്യഗണങ്ങളടക്കം മരണവിവരമറിഞ്ഞതു മുതൽ അദ്ദേഹത്തിെൻറ വസതിയിലേക്ക് ഒഴുകിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story