Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആനക്കാംപൊയിലിലെ...

ആനക്കാംപൊയിലിലെ പൊതുമരാമത്ത് റോഡ് ​ൈകയേറ്റത്തിനെതിരെ സന്നദ്ധ സംഘടന നിയമനടപടിക്ക്

text_fields
bookmark_border
തിരുവമ്പാടി: ആനക്കാംപൊയിലിലെ പൊതുമരാമത്ത് റോഡ് കൈയേറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവമ്പാടി സൗപർണിക ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആനക്കാംപൊയിൽ അങ്ങാടിയിലെ സർവേ നമ്പർ 1499, 1463/1 എന്നിവയിലാണ് വ്യാപകമായി റോഡ് കൈയേറിയിരിക്കുന്നത്. റോഡ് കൈയേറിയവർ നിയമാനുസൃതം കെട്ടിടം നിർമിച്ച സ്വകാര്യവ്യക്തിയെ ക്രൂശിക്കുന്നത് അവസാനിപ്പിക്കണമെന്ന് ക്ലബ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച താലൂക്ക് സർവേയർ പ്രദേശത്തെ കെട്ടിടനിർമാണം നിയമാനുസൃതമാണെന്ന് കണ്ടെത്തിയിരുന്നു. ഒരു ആരാധനാലയത്തി​െൻറ മറവിലാണ് പ്രദേശത്ത് പൊതുമരാമത്ത് റോഡ് കൈയേറിയതെന്ന് ക്ലബ് ഭാരവാഹികൾ ആരോപിച്ചു. കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ പൊതുമരാമത്ത് വകുപ്പി​െൻറ സ്ഥലം ൈകയേറിയാണ് സ്ഥാപിച്ചിരിക്കുന്നത്. ആരാധനാലയ അധികൃതർ തങ്ങളുടെ ഭൂമിയാണെന്നു കാണിച്ച് കെ.എസ്.ഇ.ബിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കൈയേറ്റം മറച്ചുപിടിക്കാനായി റോഡരികിൽ വ്യാജ സർവേ കല്ലുകൾ സ്ഥാപിച്ചവർ അനർഹമായ ഭൂമി പൊതുമരാമത്ത് റോഡിന് വിട്ടുനൽകണം. കൈയേറ്റത്തിനെതിരെ വിജിലൻസ് ഡയറക്ടർ, തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ എന്നിവർക്ക് പരാതി നൽകി. വാർത്തസമ്മേളനത്തിൽ ക്ലബ് പ്രസിഡൻറ് സി.ഐ. ബാലകൃഷ്ണൻ, സാലസ് മാത്യു, ജോമോൻ ലൂക്കോസ്, സി.ബി. അനിൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story