Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 9:20 AM GMT Updated On
date_range 24 July 2017 9:20 AM GMTപുതിയപാലം ഉടൻ ഗതാഗതയോഗ്യമാക്കണം
text_fieldsbookmark_border
കോഴിക്കോട്: അപകടാവസ്ഥയിലായ പുതിയപാലം പ്രദേശത്തെ പഴയപാലം ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് പുതിയപാലം െറസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാങ്കാവ്, ഗോവിന്ദപുരം, കൊമ്മേരി പ്രദേശങ്ങളെ ടൗണുമായി ബന്ധിപ്പിക്കുന്നതാണ് പാലം. ദിനേന വിദ്യാർഥികളടക്കം ആയിരക്കണക്കിന് യാത്രക്കാർ ടൗണിലേക്ക് പോകാൻ ആശ്രയിക്കുന്ന പലം കഴിഞ്ഞദിവസം കോൺക്രീറ്റ് അടർന്നുവീഴുകയും പാലത്തിന് നടുവിൽ കുഴി രൂപാന്തരപ്പെടുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ ജലസേചന വകുപ്പ് പാലത്തിലൂടെയുള്ള ടൂവീലർ യാത്ര നിർത്തിവെപ്പിച്ചു. നിലവിൽ പുതിയപാലത്തിന് ഒരു വലിയപാലം നിർമിക്കാനുള്ള ഫണ്ട് നിയമസഭ പാസാക്കിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളും സ്കൂളുകളിലും കോളജുകളിലും പോകുന്ന ആയിരക്കണക്കിന് വിദ്യാർഥികളും ഇപ്പോഴും അപകടാവസ്ഥയിലായ പാലത്തിലൂടെയാണ് പോകുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പുതിയപാലം നിർമിക്കുകയും വലിയ പാലത്തിെൻറ പണി ഉടൻ തുടങ്ങണമെന്നും പുതിയപാലം നോർത്ത് െറസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വി.കെ. ശിവാനന്ദൻ (പ്രസി) അധ്യക്ഷത വഹിച്ചു. വിജയൻ വി. (സെക്ര), വേണുഗോപാൽ (ട്രഷ) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story