Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 2:46 PM IST Updated On
date_range 24 July 2017 2:46 PM ISTഭീഷണിക്കത്തയക്കുന്നത് ക്രിമിനലുകൾ ^കെ.പി. രാമനുണ്ണി
text_fieldsbookmark_border
ഭീഷണിക്കത്തയക്കുന്നത് ക്രിമിനലുകൾ -കെ.പി. രാമനുണ്ണി കുറ്റിക്കാട്ടൂർ: തനിക്ക് ലഭിച്ച വധഭീഷണിക്കത്തിെൻറ ഉറവിടം അന്വേഷിച്ചാൽ ഏതോ വിഭാഗത്തിലുള്ള ക്രിമിനലാണ് പിന്നിലെന്ന് തെളിയുമെന്ന് നോവലിസ്റ്റ് കെ.പി. രാമനുണ്ണി. രാമനുണ്ണിയുടെ വീട് സന്ദർശിച്ച് െഎക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ തനിമ കലാസാഹിത്യവേദി കോഴിക്കോട് ജില്ല പ്രതിനിധിസംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മാധ്യമ'ത്തിൽ ഖണ്ഡശഃയായി പ്രസിദ്ധീകരിച്ച 'ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസിക്ക് പറയാനുള്ളത്' എന്ന ലേഖന പരമ്പരയെതുടർന്നാണ് അദ്ദേഹത്തിന് കൈയും കാലും ഛേദിക്കുമെന്ന ഭീഷണിക്കത്ത് ലഭിച്ചത്. കേരളത്തിൽ മതസൗഹാർദം തകർക്കണമെന്നാഗ്രഹിക്കുന്ന ചിലരുടെ പ്രവർത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ബാപ്പു വാവാട്, സിദ്ദീഖ് കുറ്റിക്കാട്ടൂർ, ബക്കർ വെള്ളിപറമ്പ്, മൊയ്തു മാസ്റ്റർ വടകര, രിദ്വാൻ മാസ്റ്റർ കൊടുവള്ളി, അഷ്റഫ് വാവാട്, റഷീദ് നാസ്, ശരീഫ് കുറ്റിക്കാട്ടൂർ എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story