Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 2:29 PM IST Updated On
date_range 12 July 2017 2:29 PM ISTആഗസ്റ്റ് 15ന് ശേഷം കോഴിക്കോടിന് മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോടിനെ മാലിന്യമുക്ത ജില്ലയാക്കി ആഗസ്റ്റ് 15ന് പ്രഖ്യാപിക്കുമെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി തോമസ് െഎസക്. കലക്ടറേറ്റ് ഹാളിൽ നടന്ന നവകേരള മിഷെൻറ ജില്ല തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യനിർമാർജനത്തിന് കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവക്ക് ഒരു മാതൃകയും പഞ്ചായത്തിന് വേറെ ഒരു മാതൃകയുമാകും സ്വീകരിക്കുക. അതിെൻറ ഭാഗമായി ജില്ല, പഞ്ചായത്ത് തല പരിശീലനം ഇൗ മാസം തുടങ്ങും. ഉറവിട മാലിന്യ സംസ്കരണത്തിന് ഗ്രാമതലത്തിൽ മുൻഗണന നൽകും. മഴക്കൊയ്ത്ത് വ്യാപകമാക്കുകയും ശുചിത്വ ബോധവത്കരണം കാര്യക്ഷമമാക്കുകയും ചെയ്യും. എം.എൽ.എ.മാരായ പ്രദീപ് കുമാർ, എ.കെ. ശശീന്ദ്രൻ, വി.കെ.സി മമ്മദ് കോയ, കാരാട്ട് റസാഖ്, പി.ടി.എ റഹീം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി എന്നിവർ പെങ്കടുത്തു. ചർച്ചയിൽ ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രതിനിധികൾ പെങ്കടുത്തു. കോർപറേഷനെ പ്രതിനിധാനംചെയ്ത് ആരും എത്തിയില്ല. കലക്ടർ യു.വി. ജോസ് സ്വാഗതവും ജില്ല പ്ലാനിങ് ഒാഫിസർ എം.എ. ഷീല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story