Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജപ്പാന്‍ കുടിവെള്ള...

ജപ്പാന്‍ കുടിവെള്ള പദ്ധതി: തടസ്സങ്ങള്‍ നീക്കാന്‍ വേണ്ട നടപടി സ്വീകരിക്കും –നിയമസഭ സമിതി

text_fields
bookmark_border
ഫറോക്ക്: നഗരത്തിലെ കുടിവെള്ള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി നിയമസഭ സമിതിയംഗങ്ങള്‍ ഫറോക്ക് സന്ദര്‍ശിച്ചു. നിയമസഭ സമിതി ചെയര്‍മാന്‍ എസ്. ശര്‍മ, അംഗങ്ങളായ മഞ്ഞളാംകുഴി അലി , സി.കെ. ശശീന്ദ്രന്‍, എ.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫറോക്ക് നഗരസഭയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ പ്രവൃത്തി വിലയിരുത്താന്‍ എത്തിയത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും വിതരണശൃംഖലയുടെ ഇപ്പോഴത്തെ അവസ്ഥ സമിതി മുമ്പാകെ അവതരിപ്പിച്ചു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സമിതിയംഗങ്ങള്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കുടിവെള്ളം നല്‍കാന്‍ മുഖ്യ തടസ്സമായിട്ടുള്ള ബാങ്ക് മാള്‍ മുതല്‍ പഴയപാലം വരെയുള്ള 178 മീറ്റര്‍ പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിയോടും പൊതുമരാമത്ത് വകുപ്പിനോടും സമിതി നിര്‍ദേശം നല്‍കി. മാര്‍ച്ച് 31നകം പ്രാഥമികോദ്ഘാടനം നിര്‍വഹിക്കാന്‍പറ്റുന്ന വിധത്തില്‍ പ്രവൃത്തി വേഗത്തിലാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്ന് ജപ്പാന്‍ കുടിവെള്ള പദ്ധതി നിയമസഭ സമിതി ചെയര്‍മാന്‍ എസ്. ശര്‍മ മുനിസിപ്പല്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. മറ്റു നഗരസഭ, പഞ്ചായത്ത് എന്നിവയേക്കാള്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികളില്‍ ബഹുദൂരം മുന്നിലാണ് ഫറോക്ക് നഗരസഭയെന്ന് പദ്ധതി പ്രവൃത്തി വിലയിരുത്തിയശേഷം സമിതിയംഗങ്ങള്‍ പറഞ്ഞു. നഗരസഭയിലെ പകുതിയിലധികം ജനങ്ങളും കുടിവെള്ളത്തിന് ക്ഷാമമനുഭവിക്കുന്നവരാണ്. ഫറോക്ക്-കരുവന്‍തിരുത്തി വില്ളേജുകളില്‍ 28ഓളം ചെറുകിട കുടിവെള്ളവിതരണ പദ്ധതികളുണ്ടെങ്കിലും 80 ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലം ഇന്നും അന്യമാണ്. നഗരസഭയിലെ 16,000 മീറ്റര്‍ വിതരണ പൈപ്പുകളുടെ പ്രവൃത്തി 80 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story