Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2017 11:15 AM IST Updated On
date_range 30 Dec 2017 11:15 AM ISTറാഗിങ്; അഞ്ചു വിദ്യാർഥികൾക്കും കണ്ടാലറിയാവുന്ന 20 -പേർക്കുമെതിരെ കേസ്
text_fieldsbookmark_border
നാദാപുരം: എം.ഇ.ടി കോളജ് രണ്ടാംവർഷ ബി.ബി.എ വിദ്യാർഥി നാദാപുരം കക്കംെവള്ളിയിലെ കുന്നുമ്മൽ മൊയ്തുവിെൻറ മകൻ ഷിനാസിനെ- മർദിച്ച സംഭവത്തിൽ അഞ്ചു സീനിയർ വിദ്യാർഥികൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ബി.കോം, ബി.ബി.എ അവസാന വർഷ വിദ്യാർഥികളായ റുവൈസ്, നസീബ്, ജുനൈദ്, ഷംനാസ്, മിസ്ഹബ് എന്നിവർക്കെതിരെയാണ് കേസ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന 20 -പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോളജ് പ്രിൻസിപ്പൽ ചെയർമാനായ ആൻറി റാഗിങ് സെല്ലിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഇവർക്കെതിരെ റാഗിങ് വകുപ്പുകൾകൂടി ഉൾപ്പെടുത്തി കേസെടുക്കുമെന്ന് നാദാപുരം എസ്.ഐ എൻ. പ്രജീഷ് പറഞ്ഞു. കഴിഞ്ഞ 21-നാണ് വിദ്യാർഥി ആക്രമിക്കപ്പെട്ടത്. പ്രതികൾക്ക് വിശദീകരണ മെമ്മോ നൽകിയിട്ടുണ്ടെന്നും 31-ന് ആൻറി റാഗിങ് സെൽ യോഗം വിളിച്ച് റാഗിങ്ങിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും പ്രിൻസിപ്പൽ പ്രഫ. ഇ.കെ. അഹമദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story