Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമരശ്ശേരി ചുരത്തിലെ...

താമരശ്ശേരി ചുരത്തിലെ വാഹന നിയന്ത്രണം: കുറ്റ്യാടി ചുരത്തിൽ തിരക്കേറി

text_fields
bookmark_border
കുറ്റ്യാടി: താമരശ്ശേരി ചുരം റോഡിലെ നിയന്ത്രണം കാരണം ചരക്കുവാഹനങ്ങളുടെ പോക്കുവരവ് കുറ്റ്യാടി ചുരം റോഡ് വഴിയായതിനാൽ വാഹനക്കുരുക്ക് രൂക്ഷമായി. ചുരം റോഡിലും കുറ്റ്യാടി ടൗണിലുമാണ് കുരുക്ക് കൂടിയത്. താമരശ്ശേരി ചുരം റോഡ് തകർന്ന് വാഹനങ്ങൾ കുടുങ്ങുന്നതിനാലാണ് ടിപ്പർ ലോറികൾക്കടക്കം നിയന്ത്രണം ഏപ്പെടുത്തിയത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള ചരക്കുവാഹനങ്ങൾ യാത്ര വയനാട്ടിലേക്കുള്ള ബദൽ റോഡായ കുറ്റ്യാടി-പക്രന്തളം ചുരം റോഡ് വഴിയാക്കിയിരിക്കുകയാണ്. എന്നാൽ, ഇടുങ്ങിയ കുറ്റ്യാടി പക്രന്തളം ചുരത്തിലും കുറ്റ്യാടി ടൗണിലും ഇതോടെ വൻ തിരക്കും കുരുക്കുമാണ് അനുഭവപ്പെടുന്നത്. താമരശ്ശേരി ചുരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളോ ബലമോ ഇല്ലാത്ത കുറ്റ്യാടി ചുരം വാഹനപ്പെരുപ്പം കാരണം തകരുമെന്ന ഭീതിയിലാണ് നാട്ടുകാർ. മതിയായ അറ്റകുറ്റപ്പണി നടത്താത്തതിനാൽ റോഡ് പല സ്ഥലത്തും തകർന്നിട്ടുണ്ട്. പോരാത്തതിന് കാടുപിടിച്ചു കിടപ്പുമാണ്. സൂചന ബോർഡുകൾ പലതും ഇല്ലാതായി. രാത്രി റോഡ് കാണാത്തവിധം കോടയുമാണ്. സംരക്ഷണഭിത്തികൾ പലഭാഗത്തും തകർന്നിട്ടുണ്ട്. മലയിടിച്ചിലിലും വാഹനം തട്ടിയും തകർന്ന സൈഡ് ഭിത്തികൾ പുനർനിർമിച്ചിട്ടില്ല. കൂടാതെ പക്രന്തളം പാലത്തി​െൻറ സിമൻറ് തകർന്ന് കമ്പികൾ പുറത്താണ്. ഇതിലെയാണ് കെണ്ടയ്നർ ലോറികളടക്കം പോകേണ്ടത്. കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയ കുറ്റ്യാടി ടൗണിൽ എന്നും വാഹനക്കുരുക്കാണ്. ചുരം വഴിയുള്ള വാഹനപ്പെരുപ്പവും കൂടിയായതോടെ രാപ്പകൽ കുരുക്കാണ്. ടൗണിലെ നാല് പ്രധാന റോഡുകളിലൂടെയും വാഹനങ്ങൾക്ക് കടന്നുപോകണമെങ്കിൽ നീണ്ട കാത്തിരിപ്പു വേണം. ജന്മദിന സംഗമം കുറ്റ്യാടി: കോൺഗ്രസ് 133 ജന്മദിനത്തോടനുബന്ധിച്ച് വളയന്നൂർ മേഖല കോൺഗ്രസ് കമ്മിറ്റി ജന്മദിന സംഗമം നടത്തി. ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സൂപ്പി കാപ്പുങ്കര അധ്യക്ഷത വഹിച്ചു. സി.കെ. രാമചന്ദ്രൻ, കെ.കെ. ജിതിൻ, സി. ചന്ദ്രൻ, ചിട്ടയിൽ അമ്മത്, മുഹമ്മദ് അമീൻ, സി.കെ. നജാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story