Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2017 11:14 AM IST Updated On
date_range 29 Dec 2017 11:14 AM ISTമാഹി- അഴിയൂർ ബൈപാസ്: 40 വർഷത്തെ കാത്തിരിപ്പിെനാടുവിൽ നഷ്ടപരിഹാരം നൽകുന്നു
text_fieldsbookmark_border
വടകര: 40 വർഷത്തെ അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ മാഹി- അഴിയൂർ ബൈപാസിന് സ്ഥലം നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക ലഭ്യമാകുന്നു. മാഹി-തലശ്ശേരി ബൈപാസിെൻറ ഭാഗമായുള്ള 2.4 കി.മീ. ദൂരത്തിലുള്ള 150 കൈവശക്കാർക്കാണ് നഷ്ടപരിഹാരം ലഭ്യമാകുക. വിതരണോദ്ഘാടനം വെള്ളിയാഴ്ച മൂന്നിന് വടകര കൊപ്ര ഭവനിൽ സി.കെ. നാണു എം.എൽ.എ നിർവഹിക്കും. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിക്കും. 40 വർഷം മുമ്പാണ് ബൈപാസ് വികസനത്തിന് കല്ലിട്ടത്. പിന്നീട് നടപടികൾ നിലക്കുകയായിരുന്നു. ബൈപാസ് പരിധിയിലെ ഭൂവുടമകൾക്ക് ഇതുകാരണം നിരവധി ബുദ്ധിമുട്ടുകളാണുണ്ടായത്. ഭൂമി വിൽക്കാനോ മറ്റു നിർമാണപ്രവൃത്തികൾ നടത്താനോ സാധിച്ചില്ല. 2009ൽ ദേശീയപാത ലാൻഡ് അക്വിസിഷൻ തഹസിൽദാർ ഓഫിസ് വടകരയിൽ തുടങ്ങി. 2016ലാണ് ഭൂമി സർവേ നടപടികൾ സജീവമായത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരമാണ് നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story