Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്തി^ചെങ്ങോട്ടുകാവ്...

നന്തി^ചെങ്ങോട്ടുകാവ് ബൈപാസ് സർവേ തടഞ്ഞു

text_fields
bookmark_border
നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് സർവേ തടഞ്ഞു നന്തിബസാർ: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് സർവേ ആശാനികേതനിൽ തടഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം. നാഷനൽ ഹൈവേ അതോറിറ്റി ഉേദ്യാഗസ്ഥർ നന്തിയിലെ ഭിന്നശേഷിക്കാരുടെ ആശാനികേതനിലെത്തിയപ്പോൾ അന്തേവാസികളടക്കം ആളുകൾ സർവേ തടയുകയായിരുന്നു. സർവേ അവസാനഘട്ടത്തിലെത്തിയപ്പോൾ വഞ്ചനാപരമായ നിലപാടിലൂടെ പഴയ അലൈൻമ​െൻറ് മാറ്റി, കോടികൾ െചലവഴിച്ചു നിർമിച്ച കെട്ടിടംകൂടി തകർക്കപ്പെടുന്നരീതിയിലാണ് സർവേ നടത്തിയെതന്ന് ഇവർ ആരോപിച്ചു. ഏതാനും മാസംമുമ്പ് ഉണ്ടായിരുന്ന അൈലൻമ​െൻറ് പ്രകാരം നടത്താതെ പുതിയതായി ആർക്കൊക്കെയോ വേണ്ടി ആശാനികേത​െൻറ നാലേക്കറിലധികം വരുന്ന സ്ഥലവും പ്രധാനപ്പെട്ട കെട്ടിടവും തകർക്കപ്പെടുന്ന രീതിയിലാണ് പുതിയ സർവേ തയാറാക്കിയതെത്ര. ഭിന്നശേഷിക്കാരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിതെന്ന് ചെയർമാൻ ഡോ. ഇ. ശ്രീധരൻ പറഞ്ഞു. ഒരു ആരാധനാലയത്തി​െൻറ മറപിടിച്ച് ചിലർ നടത്തുന്ന പ്രവൃത്തിയാണ് അവസാനനിമിഷം അലൈൻമ​െൻറിൽ മാറ്റംവരുത്തിയതെന്നും അദ്ദേഹം ആേരാപിച്ചു. ഭിന്നശേഷിക്കാരുടെ സ്ഥാപനത്തി​െൻറ ന്യായമായ അവകാശം കവർന്നെടുക്കാതെ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഉപരോധത്തിനൊടുവിൽ ഉദ്യോഗസ്ഥർ പിരിഞ്ഞുപോയി. സ്ഥാപനത്തിലെ അന്തേവാസികൾ ഒന്നടങ്കം ഉപരോധത്തിൽ പങ്കെടുത്തു. പൊലീസി​െൻറ അകമ്പടിയോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story