Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 11:14 AM IST Updated On
date_range 27 Dec 2017 11:14 AM ISTബി.ജെ.പിക്ക് ബദൽ കോൺഗ്രസല്ല ^കോടിയേരി
text_fieldsbookmark_border
ബി.ജെ.പിക്ക് ബദൽ കോൺഗ്രസല്ല -കോടിയേരി കൽപറ്റ: ബി.ഡി.ജെ.എസുമായി സി.പി.എം ഒരുതരത്തിലുമുള്ള ധാരണക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയതക്കും ഉദാരീകരണ നയങ്ങൾക്കുമെതിരെയും നിലപാട് സ്വീകരിക്കുന്ന ഇടതുമുന്നണിക്ക്, സാമുദായികാടിസ്ഥാനത്തിൽ രൂപംകൊണ്ട ബി.ഡി.ജെ.എസുമായി ബന്ധപ്പെടാൻ കഴിയില്ല. ഏതെങ്കിലും പ്രത്യേക മുന്നണിയിൽതന്നെ തുടേരണ്ടെന്ന നിലയിലായ ബി.ഡി.ജെ.എസ് തകർച്ചയെ നേരിടുകയാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫ് ദുർബലമായിക്കഴിഞ്ഞു. ഗ്രൂപ് വഴക്കും അഭിപ്രായ ഭിന്നതയും കോൺഗ്രസിൽ രൂക്ഷമാണ്. എം.പി. വീരേന്ദ്രകുമാർ എം.പി സ്ഥാനം രാജിവെച്ചത് യു.ഡി.എഫിലെ പ്രതിസന്ധിക്ക് ഏറ്റവും വലിയ തെളിവാണ്. അതേസമയം, എൽ.ഡി.എഫിെൻറ രാഷ്ട്രീയാടിത്തറ ശക്തമാണിപ്പോൾ. നിലവിലുള്ള സഖ്യകക്ഷികൾക്കു പുറമേ ഐ.എൻ.എൽ, കേരള കോൺഗ്രസിലെ ഒരു വിഭാഗം, സി.എം.പി, ജെ.എസ്.എസ്, ബാലകൃഷ്ണപിള്ള തുടങ്ങിയവരെല്ലാം എൽ.ഡി.എഫിെൻറ ഭാഗമായി പ്രവർത്തിച്ചുവരുന്നു. കേന്ദ്ര ഭരണത്തിെൻറ മറവിൽ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്ന ബി.ജെ.പിയുടെ ലക്ഷ്യം ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story