Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 11:17 AM IST Updated On
date_range 22 Dec 2017 11:17 AM ISTവനംവകുപ്പ് സ്വമേധയാ കേസെടുത്തു
text_fieldsbookmark_border
*മുറിച്ച മരങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു മേപ്പാടി: സ്വകാര്യ ഭൂമിയിൽനിന്ന് അനധികൃതമായി 27 വീട്ടിമരങ്ങൾ മുറിച്ചതിന് വനംവകുപ്പ് കേസെടുക്കുകയും മുറിച്ച മരങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വനംവകുപ്പ് വൈത്തിരി സ്റ്റേഷനു കീഴിൽ വരുന്ന തൃക്കൈപ്പറ്റ വില്ലേജിൽപെട്ട കോട്ടവയലിലാണ് സംഭവം. മറ്റു ജില്ലക്കാരായ ഒന്നിലധികം വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും 10 ഏക്കറിലധികം വരുന്നതുമായ സ്ഥലത്തുനിന്നാണ് മരങ്ങൾ മുറിച്ചത്. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നാണെങ്കിലും വീട്ടി, തേക്ക് മുതലായ മരങ്ങൾ മുറിക്കുന്നതിന് വില്ലേജ് അധികൃതരുടെ അനുമതിയും വനംവകുപ്പിെൻറ പാസും ആവശ്യമാണ്. ഇക്കാര്യത്തിൽ ആ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നതിനാൽ 2005ലെ കേരള വനേതര പ്രദേശങ്ങളിൽ വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമത്തിെൻറ ലംഘനത്തിനാണ് സ്ഥലമുടമകൾക്കെതിരെ കേസെടുത്തതെന്ന് മേപ്പാടി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആഷിഫ് അറിയിച്ചു. സ്ഥലത്തില്ലാത്തതിനാൽ ഉടമകളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസ് മഹസർ കൽപറ്റ സി.ജെ.എം കോടതിയിൽ വനംവകുപ്പ് അധികൃതർ സമർപ്പിച്ചതായാണ് വിവരം. വീട്ടിമരങ്ങൾ മുറിച്ചതായി അറിവു ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് സ്വമേധയാ കേെസടുക്കുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story