Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 11:14 AM IST Updated On
date_range 22 Dec 2017 11:14 AM ISTമിഠായിതെരുവ് ഉദ്ഘാടനം നാളെ; മാനാഞ്ചിറ ഒരുങ്ങി
text_fieldsbookmark_border
കോഴിക്കോട്: മിഠായിതെരുവ് ലോക പൈതൃക നഗരങ്ങളിലെ ചരിത്രവീഥികളെ അനുസ്മരിപ്പിക്കുംവിധം നവീകരിച്ചതിെൻറ ഉദ്ഘാനച്ചടങ്ങിന് വേദിയാകാൻ ചരിത്രമുറങ്ങുന്ന മാനാഞ്ചിറ ഒരുങ്ങി. കോട്ടപ്പറമ്പിൽ സാമൂതിരി കോവിലകത്തിെൻറ മതിലിനോടു ചേർന്ന് രൂപപ്പെട്ട്, നഗരഹൃദയമായി മാറിയ തെരുവിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് മൈതാനത്തെ പുൽത്തകിടി വെട്ടിവൃത്തിയാക്കി. 23ന് വൈകീട്ട് ഏഴിന് മാനാഞ്ചിറ ൈമതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നവീകരിച്ച തെരുവിെൻറ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വിനോദസഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻ നായർ, എം.ജി.എസ്. നാരായണൻ, യു.എ. ഖാദർ എന്നിവരെ ആദരിക്കും. തെരുവിൽ സി.സി.ടി.വി കാമറകളും സംഗീതസംവിധാനങ്ങളും ഒരുക്കുന്നത് ഉദ്ഘാടനശേഷമാണ് പൂർത്തീകരിക്കുക. മറ്റു നവീകരണമെല്ലാം പൂർത്തിയായി. കഥകളിരൂപങ്ങൾ, ക്രിസ്മസ് അപ്പൂപ്പന്മാർ, വിവിധ കലാരൂപങ്ങൾ എന്നിവയും ദീപാലങ്കാരങ്ങളും ചടങ്ങിനെ മനോഹരമാക്കും. രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിെൻറ തുടക്കത്തിൽ മൂന്ന് മിനിറ്റുള്ള മിഠായിതെരുവ് ചരിത്രം വ്യക്തമാക്കുന്ന വിഡിയോ പ്രദർശിപ്പിക്കും. മിഠായിതെരുവിൽ കുടുംബശ്രീയുടെ ബഗി കാറുകൾ ശനിയാഴ്ചത്തെ ഉദ്ഘാടന ചടങ്ങോടെ സർവിസ് ആരംഭിക്കും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആറ് സീറ്റുള്ള രണ്ട് കാറുകളാണ് പ്രായമായവർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കുമായി സർവിസ് തുടങ്ങുക. മുഖ്യമന്ത്രി പിണറായി വിജയൻ ബഗി കാറിൽ സഞ്ചരിച്ചാണ് തെരുവ് കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story