Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 11:15 AM IST Updated On
date_range 21 Dec 2017 11:15 AM ISTആദിവാസി യുവതിയെ പീഡിപ്പിച്ച കേസ്: മുൻ പാസ്റ്റർക്ക് ഏഴു വര്‍ഷം കഠിന തടവ്
text_fieldsbookmark_border
മാനന്തവാടി: ഭർതൃമതിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മുൻ പാസ്റ്റർക്ക് ഏഴു വർഷം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും. അമ്പലവയൽ കുമ്പളേരി കിഴക്കേക്കര വീട്ടില്‍ സുരേഷിനെയാണ് (44) പട്ടികവർഗ-പട്ടികജാതി ജില്ല സ്പെഷൽ കോടതി ശിക്ഷിച്ചത്. പാസ്റ്ററായിരുന്ന ഇയാള്‍ പ്രാർഥനാലയത്തില്‍ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തതായാണ് കേസ്. 2013 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. യുവതി സുൽത്താൻ ബത്തേരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗക്കുറ്റത്തിനും പട്ടികജാതി-പട്ടികവർഗ ആക്ട് പ്രകാരവും ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് സ്പെഷൽ മൊബൈൽ സ്ക്വാഡിന് (എസ്.എം.എസ്) കൈമാറുകയും ഡിവൈ.എസ്.പിമാരായ കെ.ബി. ജീവാനന്ദ്, വി.ഡി. വിജയന്‍ എന്നിവര്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. എസ്.സി-എസ്.ടി സ്പെഷൽ കോടതി ജഡ്ജി പി. സെയ്തലവിയാണ് ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story