Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 11:15 AM IST Updated On
date_range 21 Dec 2017 11:15 AM IST'പേപ്പർ കപ്പ് വ്യവസായത്തെ തകർക്കരുത്'
text_fieldsbookmark_border
കോഴിക്കോട്: പേപ്പർ കപ്പ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഇൗ മേഖലയെ തകർക്കുന്ന തരത്തിലുള്ള നടപടികളിൽനിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിന്മാറണമെന്നും കേരള പേപ്പർ കപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേപ്പർ കപ്പ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന പ്രചാരണം വ്യാജമാണ്. കേരളത്തിൽ അഞ്ഞൂറോളം പേപ്പർ കപ്പ് നിർമാണ യൂനിറ്റുകളുണ്ട്. ശുചിത്വമിഷെൻറ നിർദേശാനുസരണം പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനത്തോടൊപ്പം പേപ്പർ കപ്പും നിരോധിച്ചതായുള്ള പ്രചാരണമാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നത്. ഇത് ഈ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അസോസിയേഷൻ നൽകിയ പരാതിയിൽ ഹൈകോടതി നിരോധന ഉത്തരവിന് സ്റ്റേ നൽകിയതാണ്. പേപ്പർ കപ്പ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് തെളിവ് ചോദിച്ചപ്പോൾ സർക്കാർ ഏജൻസിക്ക് തെളിവ് നൽകാനായില്ലെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എബ്രഹാം സി. ജേക്കബ്, സന്ദീപ് ഫിലിപ്, മോഹനൻ പിള്ള, ചെറുകാട്ട് പ്രദീപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story