Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 11:11 AM IST Updated On
date_range 21 Dec 2017 11:11 AM ISTകണയങ്കോട് പുഴയില്‍ മണല്‍വാരല്‍ വ്യാപകം
text_fieldsbookmark_border
ഉള്ള്യേരി: കണയങ്കോട് പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപകമായി മണല്‍ വാരുന്നതായി പ്രദേശവാസികളുടെ പരാതി. ചിറ്റാരി, കീഴ്കോട്ട്കടവ്, കണയങ്കോട് ഭാഗങ്ങളിലാണ് രാത്രിയിൽ മണല്‍ വാരുന്നത്. ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പാക്കിയ ഓണ്‍ലൈന്‍ വഴിയുള്ള മണല്‍ വിതരണ സംവിധാനം നിര്‍ത്തലാക്കിയിട്ട് മൂന്ന് വര്‍ഷമായി. ഹരിതട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്നാണ് മണല്‍വാരല്‍ നിലച്ചത്. പുഴമണല്‍ കിട്ടാക്കനിയായതോടെ നിർമാണമേഖല പൂർണമായും എം--സാൻഡിനെയാണ് ആശ്രയിക്കുന്നത്. എത്ര വിലകൂട്ടിയാലും വാങ്ങാന്‍ ആളുള്ളതുകൊണ്ട് മണല്‍കടത്ത് സംഘങ്ങള്‍ സജീവമാണ്. കഴിഞ്ഞ ദിവസം ചിറ്റാരിക്കടവില്‍ മണല്‍വാരാന്‍ എത്തിയവരെ പരിസരവാസികള്‍ താക്കീത് ചെയ്തിരുന്നു. പുഴയുടെ തീരം ഇടിയുന്നതിനും വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും മണല്‍വാരല്‍ കാരണമാവുന്നുമുണ്ട്. അതേസമയം പൊലീസ്--, റവന്യൂ അധികൃതര്‍ ഈ വിഷയത്തില്‍ കണ്ണടക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പലതവണ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story