Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 11:12 AM IST Updated On
date_range 20 Dec 2017 11:12 AM ISTമഷി തീർന്നാൽ വലിച്ചെറിയുന്ന പേനകൾ ഇനി തണൽമരങ്ങൾ തീർക്കും
text_fieldsbookmark_border
ബാലുശ്ശേരി: . കോക്കല്ലൂർ പറമ്പിൻമുകളിലെ കെ.ഇ.ടി ബി.എഡ് കോളജിലെ വിദ്യാർഥികളാണ് വിത്തുപേനയുമായി രംഗത്തുവന്നിട്ടുള്ളത്. പ്ലാസ്റ്റിക് പേനകൾ കുമിഞ്ഞുകൂടി പരിസ്ഥിതിക്ക് നാശംവരുന്നതിന് പരിഹാരംകൂടിയാണ് ഇൗ കടലാസ് പേനകൾ. എറണാകുളം അരുവിക്കരയിലെ പരിസ്ഥിതി പ്രവർത്തകയായ ലക്ഷ്മി മേനോനാണ് കടലാസ് പേനയെന്ന ആശയത്തിെൻറ സ്രഷ്ടാവ്. കെ.ഇ.ടി കോളജിലെ വിദ്യാർഥികൾ ഇൗ ആശയം ഏറ്റെടുത്ത് പ്രാവർത്തികമാക്കുകയാണ്. കടലാസ് ചുരുളുകളാക്കി നിർമിക്കുന്ന പേനയുടെ അടിഭാഗത്ത് ഫലവൃക്ഷത്തിെൻറയോ തണൽമരത്തിെൻറയോ വിത്ത് ഘടിപ്പിച്ചാണ് പേനയുടെ നിർമാണം. മഷി തീർന്നാൽ പേന വലിെച്ചറിയുന്നതിനു പകരം പേനയുടെ വിത്തുള്ള അടിഭാഗം മണ്ണിൽ കുത്തിനിർത്തിയാൽ മതി. ദിവസങ്ങൾക്കുള്ളിൽ വിത്തുമുളച്ച് തൈകൾ രൂപപ്പെടും. ഇത്തരത്തിലുള്ള കടലാസ് പേനകൾ നിർമിച്ച് വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാനും വിദ്യാലയങ്ങളിൽ എത്തിക്കാനുമാണ് പദ്ധതി. ഇതിനായി വിത്തുശേഖരണവും വിദ്യാർഥികൾതെന്ന നടത്തും. വിത്തുപേന പദ്ധതിയുടെ ഉദ്ഘാടനം ബാലുശ്ശേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആർ.എൻ. ബൈജു നിർവഹിച്ചു. പി.വി. ഭവിൻദാസ് അധ്യക്ഷത വഹിച്ചു. എസ്.കെ. സന്ദീപ്, കെ. അജ്മൽ, അക്ഷയ്, കെ. രാഹുൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story