Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 11:20 AM IST Updated On
date_range 6 Dec 2017 11:20 AM ISTകഥകെട്ട കാലത്തിെൻറ കഥ പറഞ്ഞ്, പറഞ്ഞ്...
text_fieldsbookmark_border
പേരാമ്പ്ര: കെട്ട കാലത്തിെൻറ കഥപറഞ്ഞുകൊണ്ടാണ് യു.പി വിഭാഗം മോണോആക്ട് വേദി േപ്രക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. പാകിസ്താനിലേക്ക് അയക്കുമെന്ന രാഷ്ട്രീയ നേതാവിെൻറ ഭീഷണി മുതൽ സിനിമ നടിക്കെതിരെ നടന്ന അക്രമം വരെ വിഷയമായി. സന്തോഷ് ഏച്ചിക്കാനത്തിെൻറ `ബിരിയാണി' എന്ന കഥയെ അടിസ്ഥാനമാക്കി നടക്കാവ് എച്ച്.എസ്.എസിലെ നിള നൗഷാദ് അവതരിപ്പിച്ച മോണോ ആക്ട് ഒന്നാം സ്ഥാനം നേടി. മുല്ലപ്പൂ മണമുള്ള ബസുമതി അരി സ്വപ്നം കണ്ട കുടുംബത്തിെൻറ വേദന തന്മയത്വത്തോടെ അവതരിപ്പിച്ചു. ഈ ബിരിയാണി ഓരോ മനസ്സിലും ദഹിക്കാതിരിക്കട്ടെ എന്ന സന്ദേശത്തോടെയാണ് നിള അവസാനിപ്പിച്ചത്. വിധി കർത്താക്കളുടെ കളികളിൽ മത്സരഫലങ്ങൾ മാറിമാറി മറിയുന്നത്, ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെ അസഹിഷ്ണുത പുലർത്തുന്നത്, തെരുവ് നായ് ശല്യത്തിനുനേരെ കണ്ണടക്കുന്ന അധികൃതർ, രണ്ടാനമ്മയാലും അച്ഛനാലും പീഡിപ്പിക്കപ്പെടുന്ന പെൺകുഞ്ഞിെൻറ വേദന, നമ്മുടെ മാലിന്യ സംസ്കാരത്താൽ പെരുകിയ കൊതുകൾ മരുന്നു കമ്പനിക്കാരനും ശവപ്പെട്ടികച്ചവടക്കാരനും ഒരു പോലെ നല്ല കാലം സമ്മാനിക്കുന്നതിനെ കുറിച്ച്, കടമ്മനിട്ടയുടെ കുറത്തിയിലൂടെ ദലിത് പീഡനത്തിെൻറ അവസ്ഥ വിവരിച്ച്, അങ്ങനെ പുതിയ കാലത്തിെൻറ ആശങ്കകളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നാംസ്ഥാനം നേടിയ നിള നൗഷാദ് ചലച്ചിത്ര പ്രവർത്തകരും സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളുമായ നൗഷാദ് ഇബ്രാഹിം, ജയ നൗഷാദ് എന്നിവരുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story