Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 2:17 PM IST Updated On
date_range 31 Aug 2017 2:17 PM ISTതുടർച്ചയായ മഴ: ഓണം ആഘോഷിക്കാനാവാതെ മൺപാത്ര തൊഴിലാളികൾ
text_fieldsbookmark_border
കക്കട്ടിൽ: തുടർച്ചയായി പെയ്യുന്ന മഴകാരണം ഓണവിപണിയിൽ മൺപാത്ര ഉൽപന്നങ്ങളെത്തിക്കാനാവാതെ മൺപാത്ര തൊഴിലാളികൾ. ചൂളയിൽ വേവിച്ചെടുക്കുന്ന മൺപാത്രങ്ങൾ വെയിലിൽ ഉണക്കി ഓണത്തിന് വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷയാണ് കനത്ത മഴയും, അതേതുടർന്ന് അന്തരീക്ഷത്തിലെ ഈർപ്പവും കാരണം വിപണിയിലെത്തിക്കാനാവാതെ മൺപാത്ര നിർമാണ തൊഴിലാളികൾ കഷ്ടപ്പെടുന്നത്. ഉയർന്ന വിലനൽകി കളിമണ്ണും മറ്റ് അസംസ്കൃത വസ്തുക്കളും കടം വാങ്ങി ഓണത്തിന് നല്ല കച്ചവടം പിടിക്കാമെന്ന പ്രതീക്ഷയാണിതോടെ നഷ്ടമായത്. ഏകദേശം ഒരുമാസക്കാലത്തോളം അധ്വാനിച്ച് ചൂളയിൽ വേവിച്ചെടുത്ത നിരവധി പാത്രങ്ങളാണ് വിപണിയിലെത്തിക്കാനാവാതെ കിടക്കുന്നത്. ഓരോ വർഷത്തെയും ഓണത്തിന് കിട്ടുന്ന കച്ചവടത്തിലാണിവർ ഈ കുടിൽ വ്യവസായം നിലനിർത്തിക്കൊണ്ടുപോകുന്നത്. സ്വർണം പണയം വെച്ചും, കടം വാങ്ങിയും നിർമിച്ചെടുത്ത പാത്രങ്ങൾ വിപണനം ചെയ്യാനാവാത്തതിലുള്ള ആശങ്കയിലാണ് തൊഴിലാളികൾ. മൺപാത്രങ്ങൾ ആളുകൾ കൂടുതലായി വാങ്ങി ഉപയോഗിക്കുന്നത് മേഖലക്ക് പുത്തനുണർവ് ഉണ്ടാക്കിയിരുന്നു. സർക്കാറിെൻറ ഭാഗത്തുനിന്നും സഹായങ്ങൾ ലഭിക്കാത്തതും, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് തുടർച്ചയായ മഴയും ഇവർക്ക് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story