Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:15 PM IST Updated On
date_range 30 Aug 2017 2:15 PM ISTആധാർ കേസ്: സ്വകാര്യതകേസിലെ വിധി പരിശോധിക്കുമെന്ന് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: ആധാർകേസിൽ തുടർവാദം കേൾക്കുന്നതിനുമുമ്പ് സ്വകാര്യതകേസിലെ നിർണായകവിധി സൂക്ഷ്മമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി. ചൊവ്വാഴ്ച ആധാർകേസ് പരിഗണിച്ച സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ചുമതലയേറ്റ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ പി.സി. പാന്ത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ആധാർകേസ് പരിഗണിക്കുന്നത്. നേരേത്ത, ആധാർകേസ് പരിഗണിക്കുന്നതിനിടെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് പരിശോധിക്കാൻ ആദ്യം അഞ്ചംഗബെഞ്ചും പിന്നീട് ഒമ്പതംഗ ഭരണഘടനബെഞ്ചും രൂപവത്കരിച്ചത്. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ നേതൃത്വത്തിൽ ചരിത്ര വിധിയിലൂടെ സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇൗ സാഹചര്യത്തിലാണ് പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഭരണകൂടത്തിെൻറ കടന്നുകയറ്റമായി വിശേഷിപ്പിക്കപ്പെടുന്ന ആധാറിെൻറ കാര്യത്തിൽ തുടർനടപടിക്ക് മുമ്പ് സ്വകാര്യതകേസിലെ വിധി പരിശോധിക്കുമെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. സബ്സിഡി ഉൾപ്പെടെ സർക്കാർസേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കാൻ ലക്ഷ്യമിട്ടുള്ള ആധാർ ബിൽ ധനബില്ലായി പരിഗണിച്ച ലോക്സഭ സ്പീക്കറുടെ നടപടി ആധാർ കേസ് പരിഗണിക്കുന്ന ഭരണഘടനബെഞ്ച് മുമ്പാകെ കോൺഗ്രസ് നേതാവ് കൂടിയായ ജയ്റാം രമേശ് ചോദ്യം ചെയ്തിരുന്നു. രാജ്യസഭയിലെ സൂക്ഷ്മപരിശോധന ഒഴിവാക്കി എളുപ്പത്തിൽ പാസാക്കാനാണ് ലോക്സഭ സ്പീക്കർ ആധാർ ബില്ലിനെ ധനബില്ലായി സാക്ഷ്യപ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്ത ജയ്റാം രമേശ്, ഇങ്ങനെ ചെയ്യാൻ നിയമവ്യവസ്ഥയില്ലെന്ന് കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയപ്പോൾ, ഇക്കാര്യം പരിശോധിക്കുന്നതിന് മുമ്പ് സ്വകാര്യതകേസിലെ നിർണായകവിധി പരിശോധിക്കുമെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞവർഷം മാർച്ച് 11നാണ് ആധാർ ബിൽ ലോക്സഭ പരിഗണിച്ചത്. തുടർന്ന് മാർച്ച് 16ന് രാജ്യസഭയിലെത്തി. ചർച്ചക്കിടെ പ്രതിപക്ഷ അംഗങ്ങൾ നിർദേശിച്ച നിരവധി ഭേദഗതികളോടെ ബിൽ അന്ന് വൈകീട്ടുതന്നെ ലോക്സഭക്ക് തിരിച്ചയച്ചു. എന്നാൽ, രാജ്യസഭ നിർദേശിച്ച എല്ലാ ഭേദഗതികളും തള്ളിക്കളഞ്ഞ് ലോക്സഭ ബിൽ അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story