Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 2:02 PM IST Updated On
date_range 28 Aug 2017 2:02 PM ISTപൂനൂർപുഴയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്തില്ല
text_fieldsbookmark_border
കക്കോടി: പൂനൂർപുഴയുടെ കക്കോടിഭാഗത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ നീക്കം ചെയ്തില്ല. ടാക്സി സ്റ്റാൻഡിനുപിറകിലായി പുനൂർപുഴക്ക് കുറുകെ കുപ്പികളുടെ നീണ്ട നിരയാണ്. പുഴയിലേക്ക് വലിച്ചെറിഞ്ഞ കുപ്പികൾ പായലുകളിൽ തങ്ങി കിടക്കുകയാണ്. ദിവസങ്ങളായി പ്ലാസ്റ്റിക് കുപ്പികൾ ഇവിടെ കൂടിക്കിടക്കുന്നതിനാൽ ജലേസ്രാതസ്സ് അനുദിനം മലിനമാവുകയുമാണ്. പഞ്ചായത്തിേൻറതുൾപ്പെടെയുള്ള കുടിവെള്ളടാങ്കുകൾ ഇതിനുസമീപത്തായി പുഴയിലുണ്ട്. മിനറൽവാട്ടർ കുപ്പികൾ, മദ്യക്കുപ്പികൾ, പഴയ ചെരിപ്പുകൾ എന്നിവയുൾപ്പെടെ ഒഴുകിയെത്തി തടയണപോലെ പുഴയിൽ വ്യാപിച്ചിട്ടുണ്ട്. നേരേത്ത പലഭാഗങ്ങളിൽ വലിച്ചെറിയപ്പെട്ടവ നീരൊഴുക്കിനൊപ്പം നീങ്ങി വന്ന് പായലുകൾക്കിടയിലും മറ്റും തങ്ങിക്കിടക്കുകയാണ്. ഒരു ഭാഗത്ത് പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണം നടക്കുമ്പോൾ മറുവശത്ത് പരസ്യമായും ഇരുട്ടിെൻറ മറവിലും മാലിന്യം തള്ളുന്ന പ്രവണത കൂടുകയാണ്. പുഴക്കരികിലെ കണ്ടൽച്ചെടികളും കുറ്റിക്കാടുകളിലുമായി മാലിന്യം കൂടിക്കിടക്കുന്നുണ്ട്. കുപ്പികളുൾപ്പെടെയുള്ള മാലിന്യം കുമിഞ്ഞുകൂടുന്നതു കാരണം പുഴയുടെ അടിയൊഴുക്കിനെ ബാധിച്ച് വേഗം കുറയുന്നതിനും കാരണമാകുന്നുണ്ട്. നേരേത്ത, നിറവിെൻറയും സി.ഡബ്ല്യു.ആർ.ഡി.എമ്മിെൻറയും നേതൃത്വത്തിൽ പൂനൂർപുഴ ശുചീകരണ പ്രവർത്തനങ്ങൾ ഉൗർജിതമായി നടക്കുന്നുണ്ടെങ്കിലും ഈ ഭാഗത്തെ മാലിന്യം നീക്കം ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story