Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 2:08 PM IST Updated On
date_range 24 Aug 2017 2:08 PM ISTഅടയ്ക്ക വിളവെടുപ്പ് സീസണായി; വിലയില്ലാതെ കർഷകർ വലയുന്നു
text_fieldsbookmark_border
മുക്കം: തോട്ടങ്ങളിൽ അടയ്ക്ക വിളവെടുപ്പ് സീസൺ തുടങ്ങിയെങ്കിലും വേണ്ടത്ര വിലയില്ലാത്തത് കർഷകരെ വലക്കുന്നു. പറിച്ചെടുത്ത് വിപണിയിലെത്തിച്ച പഴുത്ത അടയ്ക്കക്ക് കിലോഗ്രാമിന് 34 രൂപയും അതേസമയം പച്ച അടയ്ക്കയായ കോറയ്ക്ക് 35 രൂപയുമാണ് കർഷകർക്ക് ലഭിക്കുന്നത്. നേരേത്ത പഴുത്ത അടയ്ക്കക്ക് 60 മുതൽ 90 രൂപ വരെ ലഭിച്ചിരുന്നു. നല്ല വില ലഭിച്ചതിനാൽ പലരും വയലുകൾ നികത്തി കമുക് തൈകൾ നട്ടിരുന്നു. ഇക്കുറി മഹാളിരോഗം ബാധിച്ചിട്ടില്ലാത്തതിനാൽ അടയ്ക്കക്ക് വിപണിയിൽ നല്ല വില ലഭിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നു. െസപ്റ്റംബർ രണ്ടാം വാരത്തോടെ വിളവെടുപ്പുകൂടുതൽ കാര്യക്ഷമമാകുമെന്നാണ് കണക്കുകൂട്ടൽ. പച്ച അടയ്ക്ക കോറയും പഴുത്തതും തമ്മിൽ ഒരു രൂപയുടെ വ്യത്യാസമാണുള്ളത്. കോറ അടയ്ക്കകൾ മംഗലാപുരത്തേക്കാണ് പ്രധാനമായും കയറ്റിഅയക്കുന്നത്. അടയ്ക്ക പറിച്ചെടുക്കുന്നതിന് കമുകൊന്നിന് 15 രൂപ നൽകണം. ദിവസക്കൂലിയായി 1200 രൂപ മുതൽ 1500 രൂപ വരെയും നൽകണം. വിലയില്ലാത്തതും കൂലിവർധനയും അടയ്ക്ക കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story