Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 2:11 PM IST Updated On
date_range 19 Aug 2017 2:11 PM ISTജയയുടെ വീട് സ്മാരകമാക്കിയാൽ നിയമനടപടിയെന്ന് സഹോദരപുത്രി
text_fieldsbookmark_border
ചെ ന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ 'വേദനിലയം' ചരിത്രസ്മാരകമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയയുടെ സഹോദര പുത്രി ദീപ ജയകുമാർ. പോയസ് ഗാർഡൻ അടക്കമുള്ള ജയലളിതയുടെ സ്വത്തുക്കൾക്ക് മുകളിൽ തനിക്ക് ധാർമികവും നിയമപരവുമായ അധികാരമുണ്ടെന്നും ഇതേക്കുറിച്ച് സർക്കാർ തന്നോട് ചർച്ച നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. വീട് സ്മാരകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും നാടകമാണ്. അതിന് പിറകിൽ ചില ലക്ഷ്യങ്ങളുണ്ടെന്നും ദീപ പറഞ്ഞു. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പളനിസ്വാമി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കമീഷനെ നിയമിക്കുമെന്നും അവരുടെ വീട് സ്മാരകമാക്കുമെന്നും അറിയിച്ചത്. ഇതിന് പിറകെയാണ് ദീപയുടെ മുന്നറിയിപ്പ്. ജയയുടെ മരണശേഷം 'എം.ജി.ആർ അമ്മ ദീപ പെരവൈ' എന്നപേരിൽ പാർട്ടിയുണ്ടാക്കിയ ദീപ ജയയുടെ മണ്ഡലമായ ആർ.കെ നഗറിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പണവും അധികാരവും സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story