Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപത്ര ഏജൻറിനെ ആക്രമിച്ച...

പത്ര ഏജൻറിനെ ആക്രമിച്ച സംഭവം: മൂന്ന്​ ആർ.എസ്.എസ്​ പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
കൊയിലാണ്ടി: മാതൃഭൂമി ഏജൻറ് വലിയപറമ്പത്ത് മീത്തലെ വീട്ടിൽ ഹരിദാസനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ല കാര്യവാഹക് തുവപ്പാറ മുണ്ടക്കണ്ടി ശ്രീലേഷ് (34), കീഴരിയൂർ മണ്ഡലം കാര്യവാഹക് നടുവത്തൂർ തെക്കെ ആവനക്കുഴി സുധീഷ് (24), പന്തലായനി പൂക്കാട് ഹൗസിൽ അമൽ (24) എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ തലശ്ശേരി സ്വദേശിയും ഇപ്പോൾ എളാട്ടേരിയിൽ താമസക്കാരനുമായ ഷാജിയുടെ നിർദേശപ്രകാരമായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. മേയ് 15ന് പുലർച്ചെ നാലരയോടെയാണ് പത്രം വിതരണം ചെയ്യുകയായിരുന്ന ഹരിദാസനെ ആക്രമിച്ചത്. ആളെ മാറി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഈ വർഷം ഏപ്രിലിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ശ്രീലേഷിനു പരിക്കേറ്റു. ഇതിനു പ്രതികാരമായാണ് ആക്രമണം ആസൂത്രണം ചെയ്തത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി പത്രവിതരണക്കാരനുമായ ഭാസ്കരനെ ആക്രമിക്കാനായിരുന്നു ലക്ഷ്യമിട്ടത്. സി.ഐ കെ. ഉണ്ണികൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോഡ്രൈവർ ഷാജിയെ പിടികിട്ടിയിട്ടില്ല. എസ്.ഐ കെ.കെ. വേണു, എ.എസ്.ഐ ടി.സി. ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപൻ, എം.പി. ശ്യാം, കെ. രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ റാഷിദ്, രഞ്ജിത്, അജിത്, എം.എസ്.പിയിലെ ഷിനു, പ്രേമൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. സൈബർ സെല്ലി​െൻറ സഹായവും ലഭിച്ചു. അറസ്റ്റിലായവർ നിരവധി ആക്രമണക്കേസുകളിൽ പ്രതികളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story