Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:47 PM IST Updated On
date_range 13 Aug 2017 3:47 PM ISTകോൽക്കളിയുടെ ഗ്രാമീണസ്പർശവുമായി പുതിയാണ്ടി എന്ന മാധവൻ
text_fieldsbookmark_border
കോൽക്കളിയുടെ ഗ്രാമീണസ്പർശവുമായി പുതിയാണ്ടി എന്ന മാധവൻ നന്മണ്ട: അന്യംനിന്നുപോകുന്ന നാടൻകലയായ കോൽക്കളിയെ പരിപോഷിപ്പിക്കുകയാണ് ഉളുങ്കുന്ന് മാധവൻ എന്ന പുതിയാണ്ടി (76). മുണ്ടയിൽ കണാരൻ തമ്പ്രാനിൽ നിന്നും കാരണവന്മാരായ കോറോത്ത് അയ്യൻ, പുതുക്കുടി എയിലാണ്ടി എന്നിവരിൽ നിന്നും മെയ്യഭ്യാസകല സ്വായത്തമാക്കിയ മാധവൻ പ്രായാധിക്യത്തിലും ചുറുചുറുക്കോടെ അരങ്ങ് അടക്കിവാഴുന്നു. ജന്മസിദ്ധമായ കലാവൈഭവം കണ്ട കണാരൻ നായരാണ് കോൽക്കളിയെന്ന നാടൻ കലാരൂപം പഠിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്. നെറ്റി ചുളിക്കുന്നവർ ചുളിക്കെട്ട, അയിത്തം കൽപിക്കുന്നവർ കൽപിക്കെട്ട. മാധവാ നിനക്കിത് വഴങ്ങും എന്ന കണാരൻ തമ്പ്രാെൻറ വാക്കുകൾ ഇന്നും ഒരു അശരീരിയായി കാതുകളിൽ മുഴങ്ങുന്നതായി ഇദ്ദേഹം പറയുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി ഇൗ നാടൻ കലാരൂപത്തെ നെഞ്ചിലേറ്റിയിട്ട്. ഒരുകാലത്ത് നാട്ടിൻപുറങ്ങളിലെ ഉത്സവവേളകളിലും തിരുവാതിരനാളിലും വീറുംവാശിയും കൂടിയ മത്സരമായിരുന്നു കോൽക്കളി. കല്യാണ വീടുകളിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ കോൽക്കളി അവതരിപ്പിച്ചിരുന്നു. സമുദായ കല്യാണമാകുേമ്പാൾ വരെൻറ വീട്ടിൽ നിന്ന് കോൽക്കളിയുമായി വധുവിെൻറ വീട്ടിലെത്തും. ഇതിനിടയിലുള്ള തമ്പ്രാക്കന്മാരുടെ വീട്ടുപടിക്കൽ കോൽക്കളി അരങ്ങേറണമെന്നുള്ളതും അക്കാലത്തെ ആചാരമായിരുന്നെന്നും ഇദ്ദേഹം പറയുന്നു. ആഹ്ലാദവും ഭാവനയും കൂടിക്കലരുന്ന നാടൻപാട്ടിെൻറ ആശാൻ കൂടിയാണ് വയോധികനായ ഇൗ കലാകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story