Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 3:59 PM IST Updated On
date_range 9 Aug 2017 3:59 PM ISTഅഭയ കേസ്
text_fieldsbookmark_border
കൂടുതൽപേരെ പ്രതിചേർക്കണമെന്ന ഹരജിയിൽ വിധി ഇന്ന് തിരുവനന്തപുരം: സിസ്റ്റർ അഭയകേസിൽ പ്രാഥമിക അന്വേഷണഘട്ടത്തിൽ പ്രതികളെ സഹായിക്കാൻവേണ്ടി തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന ക്രൈംബ്രാഞ്ച് റിട്ട. എസ്.പി കെ.ടി. മൈക്കിൾ ഉൾപ്പെടെ എട്ടുപേരെ സി.ബി.െഎയുടെ തുടരന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹരജിയിൽ തിരുവനന്തപുരം സി.ബി.െഎ പ്രത്യേക കോടതി ബുധനാഴ്ച വിധി പറയും. പ്രതികളെ സഹായിക്കാൻ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡീഷനൽ എസ്.െഎ വി.വി. അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവൽ എന്നിവരെ സി.ബി.െഎ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, ഇവർ രണ്ടുപേരും പിന്നീട് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story