Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 4:05 PM IST Updated On
date_range 6 Aug 2017 4:05 PM ISTയൂസഫ് മുസ്ലിയാരുടെ അവസാനത്തെ േഫാൺവിളി മകെൻറ വിവാഹക്കാര്യമന്വേഷിച്ച്
text_fieldsbookmark_border
കക്കോടി: ബംഗളൂരുവിലെ കോലാറിൽ കൊല്ലപ്പെട്ട പറമ്പിൽ ബസാർ സ്വദേശി എഴുത്തച്ഛൻകണ്ടി യൂസഫ് മുസ്ലിയാർ അവസാനമായി വീട്ടിലേക്ക് വിളിച്ചത് മകെൻറ വിവാഹാന്വേഷണക്കാര്യം തിരക്കി. ചൊവ്വാഴ്ച രാത്രി 9.15നാണ് ഭാര്യ റസിയെയ വിളിച്ച് മകന് വിവാഹം ചെയ്യാൻ ആലോചിക്കുന്ന പെൺകുട്ടിയെയും കുടുംബത്തെയും കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയണമെന്നും പിറ്റേന്ന് താൻ വിളിക്കാമെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തത്. ബുധനാഴ്ച ഭാര്യ വിളിച്ചെങ്കിലും ഫോൺ തിരക്കിലാണെന്ന അറിയിപ്പ് കേൾക്കുകയായിരുന്നു. നിരന്തരം വിളിച്ചിട്ടും ഫലം കണ്ടില്ല. വ്യാഴാഴ്ചയും ഇതുതന്നെ ആവർത്തിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. വെള്ളിയാഴ്ച രാവിലെ യൂസഫ് മുസ്ലിയാരെയും കുടുംബത്തെയും പരിചയമുള്ള ആൾ വീട്ടിലേക്ക് വിളിച്ച് അപകടത്തെക്കുറിച്ച് ധരിപ്പിച്ചു. ഉടൻ ബന്ധുക്കൾ ബംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു. പഠനശേഷം സൗദി അറേബ്യയിലേക്ക് പോയ യൂസഫ് മുസ്ലിയാർ 20 വർഷത്തോളം അവിടെ ജോലിചെയ്തു. പിന്നീട് എട്ടു വർഷത്തോളം ദുബൈയിൽ കൂട്ടുകച്ചവടമായി സൂപ്പർമാർക്കറ്റ് നടത്തുകയും തുടർന്ന് സ്വന്തമായി ഹോട്ടൽ നടത്തുകയും ചെയ്തിരുന്നു. നാട്ടിെലത്തിയശേഷം ആത്മീയ ചികിത്സയുമായി ബന്ധപ്പെട്ട് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. 10 വർഷമായി കോലാറിലായിരുന്നു. മാസത്തിലോ രണ്ടു മാസം കൂടുേമ്പാേഴാ വീട്ടിലെത്താറുണ്ടായിരുന്ന യൂസഫ് മുസ്ലിയാർ കഴിഞ്ഞ നോമ്പിനാണ് അവസാനമായി വീട്ടിലെത്തിയത്. ദിവസവും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്ന അദ്ദേഹം തീർഥാടനകേന്ദ്രങ്ങൾ സന്ദർശിക്കുക പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇ.കെ. അബൂബക്കർ മുസ്ലിയാരുടെ സഹോദരൻ പരേതനായ ആലിക്കുട്ടി മുസ്ലിയാരുടെ മകനാണ്. നാട്ടുകാർക്കിടയിൽ ഏറെ സ്വീകാര്യനായിരുന്നു യൂസഫ് മുസ്ലിയാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story