Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 4:17 PM IST Updated On
date_range 1 Aug 2017 4:17 PM ISTനിധീഷ് കുമാർ ബിഹാർ ജനതയെ വഞ്ചിച്ചു ^- സലീം മടവൂർ
text_fieldsbookmark_border
നിധീഷ് കുമാർ ബിഹാർ ജനതയെ വഞ്ചിച്ചു - സലീം മടവൂർ മേപ്പയ്യൂർ: കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ മാത്രം വിജയിച്ച ബിഹാർ മുഖ്യമന്ത്രി നിധീഷിെൻറ പാർട്ടി തൊട്ടടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്, ആർ.ജെ.ഡിയുമായും കോൺഗ്രസുമായും ചേർന്ന് രൂപവത്കരിച്ച വിശാല മതേതരസഖ്യത്തിന് ജനങ്ങൾ നൽകിയ അംഗീകാരം കൊണ്ടാണ്. മതേതരസഖ്യം വിട്ട് ബി.ജെ.പി പാളയത്തിലെത്തിയതോടെ ജനവിധി അട്ടിമറിക്കുകയും ബിഹാറിലെ ജനങ്ങളെ വഞ്ചിക്കുകയുമാണ് നിധീഷ് കുമാർ ചെയ്തതെന്ന് യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് സലീം മടവൂർ പറഞ്ഞു. ജനതാദൾ (യു) ഊരള്ളൂരിൽ നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. സുനിൽ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേംഭാസിൻ, വത്സൻ എടക്കോടൻ, രാമചന്ദ്രൻ കുയ്യണ്ടി, എം. പ്രകാശ്, പുനത്തിൽ ഗോപാലൻ, കെ.എം. അപ്പു നായർ, എം. രമാദേവി, സി.എം. സുനിൽ, ടി.പി. സുനിൽ, സി. വിനോദൻ, സുരേന്ദ്രൻ, രജ്ജീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story