Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2017 4:54 PM IST Updated On
date_range 12 April 2017 4:54 PM ISTമഴ പെയ്താൽ നന്മണ്ട 13 പുഴയായി മാറുന്നു
text_fieldsbookmark_border
നന്മണ്ട: മഴ പെയ്താൽ നന്മണ്ട 13, പുഴയായി മാറുന്നു. പിന്നെ റോഡിലൂടെ തോണിയാത്ര വേണമെന്ന സ്ഥിതിയാണ്. മഴവെള്ളം റോഡിലൂടെ പരന്നൊഴുകുന്നതാണ് പ്രശ്നം. മഴവെള്ളം ഒഴുകിപ്പോവേണ്ട ഒാടകളെല്ലാംതന്നെ അടഞ്ഞുകിടക്കുകയാണ്. ചെറിയ മഴയിൽപോലും പുഴയായി മാറുന്ന ടൗണിൽ പിന്നെ കടക്കാർക്കും ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. റോഡിലൂടെ ഒഴുകുന്ന അഴുക്കുവെള്ളം വാഹനങ്ങൾ പോകുേമ്പാൾ കടകളിലേക്ക് തെറിക്കുന്നതാണ് കടക്കാരെ പ്രയാസത്തിലാക്കുന്നത്. ദുരിതമനുഭവിക്കുന്നത് തുണിക്കടക്കാരും ബേക്കറിക്കാരുമാണ്. പരന്നൊഴുകുന്ന വെള്ളത്തിെല കല്ലുകൾ തെറിച്ച് ഗ്ലാസ് പൊട്ടുന്നത് വ്യാപാരികൾക്ക് നഷ്ടം വരുത്തുന്നു. തുണിക്കടകളിൽ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങളിലേക്കാണ് ചളിവെള്ളം തെറിക്കുന്നത്. മാനം കറുത്താൽ കടകളുടെ ഷട്ടർ താഴ്ത്തേണ്ട ഗതികേടിലാണ് വ്യാപാരികൾ. ടൗണിലെ ഒാടകൾ പലയിടത്തും മണ്ണ് ഒലിച്ചുവന്ന് നികന്നുപോയതാണ് മഴവെള്ളം കെട്ടിക്കിടക്കാൻ കാരണമായത്. മില്ലിനടുത്ത കലുങ്കിനുള്ളിലേക്ക് ഒഴുകിപ്പോകേണ്ട വെള്ളം കല്ലിട്ട് തടസ്സപ്പെടുത്തിയതും വിനയായി മാറി. കോഴിക്കോട്-ബാലുശ്ശേരി റോഡിെൻറ പ്രവൃത്തി തുടങ്ങുന്നതിനാൽ ഒാടകൾ നവീകരിക്കാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്. റോഡിെൻറ നവീകരണപ്രവൃത്തി കഴിഞ്ഞാലേ ഒാടകളുടെ അറ്റകുറ്റപ്പണിയും നടക്കാൻ സാധ്യതയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story