Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2017 7:55 PM IST Updated On
date_range 11 April 2017 7:55 PM ISTനിയമം ലംഘിച്ച് ടിപ്പറുകൾ ചീറിപ്പായുന്നു
text_fieldsbookmark_border
മാവൂർ: വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും കാൽനടയാത്രക്കാെരയും ദുരിതത്തിലാക്കി ടിപ്പറുകളുടെയും മറ്റും നിയമലംഘനം. എംസാൻഡ്, കല്ല് തുടങ്ങിയവ ഷീറ്റുകൊണ്ട് മൂടി മാത്രമേ ലോറികളിലും മറ്റും കൊണ്ടുപോകാവൂ എന്ന നിയമമാണ് വ്യാപകമായി ലംഘിക്കപ്പെടുന്നത്. എംസാൻഡ്, പാറമണൽ വേസ്റ്റ്, ചെങ്കല്ല്, കരിങ്കല്ല് എന്നിവയെല്ലാം മൂടിെക്കട്ടാതെയാണ് കൂടുതലും കടത്തുന്നത്. ഇതിൽനിന്ന് പാറുന്ന പൊടിയും എംസാൻഡും പിന്നിൽ സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ളവരുടെ മുഖത്തേക്കാണ് പതിക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഒാടിക്കുന്നവരുടെ കണ്ണിൽ പൊടിവീണ് അപകടത്തിൽപ്പെടാൻ ഇത് ഇടയാക്കുന്നു. കൺമുന്നിലൂടെയുള്ള നിയമലംഘനം പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. മുക്കം ഭാഗത്തുനിന്ന് പാറമണലുമായി മാവൂർ വഴി ടിപ്പറുകൾ നിരന്തരം ചീറിപ്പായുന്നുണ്ട്. ഭൂരിഭാഗം വാഹനങ്ങളും മൂടിെക്കട്ടാതെയാണ് കടന്നുപോകുന്നത്. മാവൂർ പൊലീസ് സ്റ്റേഷനു മുന്നിലൂടെ ഇത്തരത്തിൽ ലോറികൾ കടന്നുപോകുന്നത് പതിവാണ്. മുടിക്കെട്ടുന്ന വാഹനങ്ങൾതന്നെ പേരിനുമാത്രമാണ് നിയമം പാലിക്കുന്നത്. കീറിപ്പറിഞ്ഞതോ മുഴുവൻ മൂടാൻ തികയാത്തതോ ആയ ഷീറ്റിനിടയിൽകൂടി പൊടി പാറി യാത്രക്കാരുടെ മുഖത്തുപതിക്കുന്നത് പതിവാണ്. വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരും പൊടിപടലം കാരണം പ്രയാസപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story