Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്: നിർമാണം ഇഴയുന്നു

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ പ്രധാന വികസന പദ്ധതികളിലൊന്നായ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ഇടത് സർക്കാർ തുക അനുവദിക്കാത്തതിനാൽ നിർമാണം ഇഴയുന്നു . കഴിഞ്ഞ യു.ഡി.എഫ് സർക്കാർ റോഡിനായി 64 കോടി രൂപ അനുവദിച്ചിരുന്നു. നോർത്ത് നിയോജകമണ്ഡലം ഇടത് പ്രകടന പത്രികയിലെ പ്രധാന വികസന പദ്ധതിയായ റോഡിന് ആവശ്യമായ തുക മാർച്ച് 31നകം ലഭ്യമാക്കുമെന്ന് മന്ത്രിമാരും എം.എൽ.എയും ഉറപ്പുനൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സമരപരിപാടികളുമായി രംഗത്തിറങ്ങാൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. മേയ് ആദ്യവാരത്തിൽ റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, കോർപറേഷൻ കൗൺസിലർമാർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ വിപുലമായ യോഗം വിളിച്ചു ചേർത്ത് സമരത്തിെൻറ രീതിയും തീയതിയും പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റോഡ് വികസനത്തിനായി ഭൂമി നൽകേണ്ട 490 ഭൂവുടമകളിൽ 400 പേർ സ്വമേധയാ അവരുടെ അസ്സൽ ആധാരം റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിനായി കഴിഞ്ഞ സർക്കാർ അനുവദിച്ച 60 കോടി രൂപയിൽനിന്ന് ആദ്യഘട്ടത്തിൽ പ്രമാണം നൽകിയ 85 പേർക്ക് മാത്രമാണ് തുക ലഭിച്ചത്. അസ്സൽ പ്രമാണങ്ങൾ നൽകി ഫണ്ടിന് കാത്തിരിക്കുന്ന 315 പേരിൽ 165 പേരുടെ ആധാരത്തിന് സർക്കാർ പ്ലീഡറുടെ അംഗീകാരം ലഭിെച്ചങ്കിലും ഫണ്ടില്ലാത്തതിനാൽ പണം ലഭ്യമായിട്ടില്ല. ഫണ്ട് ലഭിച്ചാൽ മാത്രമേ പ്രമാണം രജിസ്ട്രേഷൻ റവന്യൂ വകുപ്പിന് പൂർത്തിയാക്കാനാവൂ. ഏറ്റെടുക്കുന്ന സർക്കാർ ഭൂമിക്ക് ചുറ്റുമതിൽ നിർമാണത്തിന് വിനിയോഗിക്കാനാണ് കഴിഞ്ഞ സർക്കാർ അനുവദിച്ച 64 കോടിയിൽ നാല് കോടി. തുക വിനിയോഗിക്കുന്നതിൽ ജില്ല ഭരണകൂടത്തിന് വീഴ്ച പറ്റിയതിനാൽ 2015- 16 സാമ്പത്തിക വർഷം ഇൗ ഫണ്ട് മടങ്ങിയിരുന്നു. പണം വീണ്ടും അനുവദിച്ചെങ്കിലും റോഡിന് വിട്ടുനൽകേണ്ട സർക്കാർ ഭൂമിയിലെ മരംമുറി പൂർത്തിയാകാത്തതിനാൽ തുക വിനിയോഗിക്കാനായില്ല. മലാപ്പറമ്പിലെ 38 വ്യാപാരികൾ സ്വയം കട ഒഴിഞ്ഞു കൊടുത്തെങ്കിലും പുനരധിവാസ പാക്കേജ് അനുവദിക്കാത്തതിനാൽ അവർ സമരത്തിലാണ്. യോഗത്തിൽ പ്രസിഡൻറ് ഡോ. എം.ജി.എസ് നാരായണൻ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, തായാട്ട് ബാലൻ, കെ.വി. സുനിൽകുമാർ, കെ.പി. വിജയകുമാർ, പ്രദീപ് മാമ്പറ്റ, പി.എം. കോയ, എ.െക. ശ്രീജൻ, സിറാജ് വെള്ളിമാടുകുന്ന് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story