Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒക്ടോബര്‍ രണ്ടിന്...

ഒക്ടോബര്‍ രണ്ടിന് സമഗ്ര നഗരശുചീകരണ പരിപാടി തുടങ്ങും: മാലിന്യനിക്ഷേപകരേ, പിടിവീഴും

text_fields
bookmark_border
കോഴിക്കോട്: നഗരത്തെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കാനൊരുങ്ങി കോര്‍പറേഷന്‍ അധികൃതര്‍. ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ ഒന്നുവരെ ഒരുമാസം നീളുന്ന ഹ്രസ്വകാല പദ്ധതികള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കും കോര്‍പറേഷന്‍ കൗണ്‍സില്‍ രൂപം നല്‍കിയതായി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 29ന് നടന്ന കൗണ്‍സിലില്‍ അംഗീകരിച്ച പ്ളാസ്റ്റിക്, ഖര, ദ്രവ്യ, ഇ-മാലിന്യ പരിപാലന നിയമം പ്രാബല്യത്തിലത്തെുന്നതോടെ 50 മൈക്രോണില്‍ കുറവുള്ള ക്യാരി ബാഗുകള്‍ നഗരത്തില്‍ നിരോധിക്കും. നഗരസഭാ ഹാളുകളില്‍ തെര്‍മോ കോള്‍ പ്ളെയിറ്റുകള്‍, പ്ളാസ്റ്റിക് കപ്പുകള്‍ അടക്കമുള്ളവ പൂര്‍ണമായും നിരോധിക്കും. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഒഴുക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഒക്ടോബര്‍ രണ്ടുമുതല്‍ ശുചീകരണവാരമായി ആചരിക്കും. ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ ഒമ്പതിന് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടക്കും. റെസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ പൊതു ശുചീകരണവും രോഗപ്രതിരോധ പ്രവര്‍ത്തനവും നടത്തും. പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് ഹെല്‍ത്ത് സര്‍ക്ള്‍ തലത്തില്‍ ഈ മാസം 24നകവും വാര്‍ഡ് തലത്തില്‍ 28നകവും യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. നഗരത്തില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെയും പ്ളാസ്റ്റിക് കത്തിക്കുന്നതിനെതിരെയും കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഉദ്യോഗസ്ഥതലത്തില്‍ ഇതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിക്കും. പൊലീസ് സഹായം തേടും. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മാലിന്യമെറിയുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. വലിച്ചെറിഞ്ഞവരെ ഉടന്‍ പിടികൂടും. ലയണ്‍സ് ക്ളബിന്‍െറ സഹകരണത്തോടെ 1000 വീടുകളില്‍ ബയോഗ്യാസ് പ്ളാന്‍റുകള്‍ സബ്സിഡി നിരക്കില്‍ സ്ഥാപിക്കും. എല്ലാ സ്കൂളുകളിലും ബയോഗ്യാസ് പ്ളാന്‍റുകള്‍ സജ്ജമാക്കും. നഗരത്തിലെ പ്ളാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ അഞ്ച് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഒന്ന് എന്ന രീതിയില്‍ മിനി പെല്ലറ്റ് യൂനിറ്റുകളും ആരംഭിക്കും. നഗരത്തില്‍ സന്നദ്ധ സംഘടനകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെ പൊതുശുചിമുറികള്‍ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സ്വച്ഛ്ഭാരത് പദ്ധതിയുമായി സഹകരിച്ച് ഗാര്‍ഹിക ശൗചാലയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ശൗചാലയങ്ങളില്ലാത്ത 911 കുടുംബങ്ങളില്‍ 60 ശതമാനം പേരും ഇതിനകം ശൗചാലയനിര്‍മാണം പൂര്‍ത്തീകരിച്ചു. ഒക്ടോബര്‍ 30ഓടെ ഇത് പൂര്‍ണതയിലത്തെിക്കാന്‍ കഴിയുമെന്നും മേയര്‍ അറിയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, ടി.വി. ലളിതപ്രഭ, ആശ ശശാങ്കന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story