Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടിച്ചുകീറി...

കടിച്ചുകീറി തെരുവുനായ്ക്കള്‍

text_fields
bookmark_border
കോഴിക്കോട്: തെരുവുനായ ശല്യത്തില്‍ ജനം പൊറുതിമുട്ടിയിട്ടും അധികൃതര്‍ കാര്യക്ഷമമായി നടപടി സ്വീകരിക്കുന്നില്ല. ജനങ്ങളുടെ ജീവന് ഭീഷണിയായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. നടക്കാവ് പണിക്കര്‍ റോഡിലും ചെലവൂരിലും വ്യാഴാഴ്ച ഒമ്പതു പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പണിക്കര്‍ റോഡ് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത കോര്‍പറേഷന്‍ അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ റസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സംഘടിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ആക്രമണം. നടക്കാവില്‍ നിരവധി വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നതും മാലിന്യം തള്ളുന്നതും നാട്ടുകാര്‍ പലതവണ നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. കുന്നനാട്ട് ഗണപതിക്ഷേത്ര പരിസരങ്ങളിലെ കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേര്‍ ഭീതിയിലായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. സംഭവദിവസം കൗണ്‍സിലര്‍ കിഷന്‍ ചന്ദ് സ്ഥലത്തത്തെിയിരുന്നെന്നും എന്നാല്‍ തങ്ങളുടെ സുരക്ഷ സംബന്ധിച്ച് കൃത്യമായ മറുപടിയൊന്നും തന്നില്ളെന്നും പ്രദേശവാസികള്‍ പറയുന്നു. നായയുടെ കൂട്ട ആക്രമണത്തെതുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ വടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് പുറത്തിറങ്ങുന്നത്. വീടുകള്‍ക്ക് മുന്നില്‍ പടിക്കെട്ടില്‍ വലിയ വടികള്‍ സൂക്ഷിച്ചതും കാണാം. ബൈക്ക് യാത്രികരുള്‍പ്പെടെ വടികളുമായാണ് സഞ്ചരിക്കുന്നത്. സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാന്‍ പോലുമാവാതെ വിട്ടില്‍തന്നെ കഴിയുകയാണ്. വീട്ടുജോലിക്ക് പോയി കുടുംബം പുലര്‍ത്തുന്നയാളാണ് ഗുരുതരമായി കടിയേറ്റ ഉഷ പ്രസാദ്. കരളിനും ശ്വാസകോശത്തിനും അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ് ഇവരുടെ ഭര്‍ത്താവ് പ്രസാദ്. വിദ്യാര്‍ഥികളായ രണ്ട് മക്കളുമുണ്ട്. ഉഷ കിടപ്പിലായതോടെ ഇവരുടെ ഉപജീവനം മുടങ്ങിയ അവസ്ഥയിലാണ്. സാമ്പത്തിക ഞരുക്കം അനുഭവിക്കുന്നവരും വിധവകളമാണ് കടിയേറ്റവരില്‍ ഏറെയും. ഇവര്‍ക്ക് അര്‍ഹമായ സഹായധനം നല്‍കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ചെറുവണ്ണൂര്‍, നല്ലളം, കൊളത്തറ, കണ്ണാട്ടിക്കുളം, അരീക്കാട് എന്നിവിടങ്ങളിലും തെരുവുനായകളുടെ വിളയാട്ടമാണ്. ബേപ്പൂര്‍, ചാലിയം, കടലുണ്ടി, വെള്ളയില്‍, കോന്നാട്, ഭട്ട് റോഡ് തുടങ്ങിയ തീരദേശമേഖലയിലും ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പലതവണ കോര്‍പറേഷനില്‍ പരാതി നല്‍കിയിരുന്നു. പ്രദേശത്തെ ആള്‍താമസമില്ലാത്ത വീടുകളും പറമ്പും കേന്ദ്രീകരിച്ച് 12 മുതല്‍ 20 വരെ നായ്ക്കളുടെ സംഘമാണ് സൈ്വരവിഹാരം നടത്തുന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും ആരോഗ്യ പ്രശ്നമുള്ളവരും പ്രായം ചെന്നവരും ഈ പ്രദേശത്ത് നിരവധിയുണ്ട്. എതിരെ വരുന്ന നായ്ക്കളില്‍നിന്ന് രക്ഷപ്പെടാന്‍ പോലുമാവാത്തവിധം ഇടുങ്ങിയ വഴികളാണ് ഇവിടെയുള്ളത്. ആടുകളും കോഴികളും ഉള്‍പ്പെടെ ഒട്ടനവധി വളര്‍ത്തുമൃഗങ്ങളെയും അടുത്തിടെയായി തെരുവുനായ്ക്കള്‍ കടിച്ചുകൊന്നിട്ടുണ്ട്. അതേസമയം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍െറ അടിസ്ഥാനത്തില്‍ പരിഹാര നടപടി കൈക്കൊള്ളുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story