Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ന് ലോക സാക്ഷരതാ...

ഇന്ന് ലോക സാക്ഷരതാ ദിനം: മാനാഞ്ചിറയില്‍ തെളിഞ്ഞ വിപ്ളവത്തിന് കാല്‍നൂറ്റാണ്ട്

text_fields
bookmark_border
കോഴിക്കോട്: 1991 ഏപ്രില്‍ 18 കേരളത്തിന്‍െറ അക്ഷരചരിത്രത്തില്‍ മഹത്തായ ദിനമായിരുന്നു. അന്നാണ് കോഴിക്കോട്ടെ മാനാഞ്ചിറയില്‍ തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിനിര്‍ത്തി ചേലക്കോടന്‍ ആയിഷയെന്ന കേരളത്തിന്‍െറ സാക്ഷരതാ മിഷന്‍ അംബാസഡര്‍ സംസ്ഥാനത്തെ സമ്പൂര്‍ണ സാക്ഷരമാക്കി പ്രഖ്യാപിച്ചത്. കാല്‍നൂറ്റാണ്ട് നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കിപ്പുറം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമെന്ന പദവിയും കേരളത്തിന്‍െറ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലെ പൊന്‍തൂവലായി മാറി. 2016 ജനുവരി 13നായിരുന്നു പ്രഖ്യാപനം. 2,40,804 പഠിതാക്കള്‍ക്കായി നടത്തിയ പൊതുപരീക്ഷയില്‍നിന്ന് 2,02,862 പേര്‍ വിജയിച്ചതോടെയാണ് അക്ഷരലോകത്ത് കേരളം വീണ്ടും അഭിമാനനേട്ടം കൈവരിച്ചത്. യുനെസ്കോയുടെ മാനദണ്ഡമനുസരിച്ച് 90 ശതമാനത്തിന് മുകളില്‍ സാക്ഷരതാ നിരക്കുള്ള സംസ്ഥാനങ്ങളെയാണ് സമ്പൂര്‍ണ സാക്ഷരരായി പ്രഖ്യാപിക്കുന്നത്. 2011ലെ സെന്‍സെക്സ് പ്രകാരം 94 ശതമാനമാണ് സാക്ഷരതാ നിരക്ക്. 3.34 കോടി ജനങ്ങളില്‍ 2,81,35,824 പേരാണ് സാക്ഷരര്‍. ഇതില്‍ പുരുഷ സാക്ഷരത 96.11 ശതമാനവും സ്ത്രീ സാക്ഷരത 94.07 ശതമാനവുമാണ്. 12 ലക്ഷം പേര്‍ നവസാക്ഷരരായി കേരളത്തിലുണ്ട്. തുല്യതാപരീക്ഷ, അതുല്യം പദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാവുമ്പോഴും 18 ലക്ഷം പേര്‍ നിരക്ഷരരായുണ്ട്. ആദിവാസി മേഖലയിലും സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും താളംതെറ്റുന്നുണ്ട്. കില നടത്തിയ ഏറ്റവും പുതിയ സര്‍വേപ്രകാരം 72.84 ശതമാനമാണ് ആദിവാസികളുടെ സാക്ഷരതാ നിരക്ക്. 67.14 ശതമാനം ആദിവാസി സ്ത്രീകള്‍ സാക്ഷരരാവുമ്പോള്‍, 78.52 ശതമാനമാണ് ആദിവാസി പുരുഷന്മാരുടെ സാക്ഷരതാ നിരക്ക്. 2014ല്‍ അട്ടപ്പാടിയില്‍ തുടങ്ങിയ സാക്ഷരതാ തുല്യതാ പരിപാടിയാണ് ആദിവാസികളുടെ സമ്പൂര്‍ണ സാക്ഷരതക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. ഒപ്പം ആദിവാസി മേഖലയായ വയനാട്ടിലും പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സാക്ഷരതാ മിഷന്‍. 50 ശതമാനത്തില്‍ കുറവ് സാക്ഷരതയുള്ള സംസ്ഥാനങ്ങള്‍ക്കേ ഫണ്ട് നല്‍കൂവെന്ന തീരുമാനമനുസരിച്ച് ദേശീയ സാക്ഷരതാ മിഷന്‍െറ ഗ്രാന്‍റ് നിന്നുപോയത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story