Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവധശ്രമക്കേസില്‍...

വധശ്രമക്കേസില്‍ സഹോദരങ്ങള്‍ക്ക് തടവും പിഴയും

text_fields
bookmark_border
കോഴിക്കോട്: വാഹനം തടഞ്ഞത് പൊലീസില്‍ പരാതി പറഞ്ഞതിന് കടയുടമയെയും കൂടെയുള്ളയാളെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ സഹോദരങ്ങള്‍ക്ക് അഞ്ചുകൊല്ലം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും. കോടഞ്ചേരി വടക്കയില്‍ സ്റ്റോഴ്സ് ഉടമ സജി വര്‍ഗീസ്, വി.ജെ. ജോസ് എന്നിവരെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ കോടഞ്ചേരി നാടിക്കുന്നേല്‍ ജോര്‍ജ് പോള്‍ (34), ജോസ് പോള്‍ (32) എന്നിവര്‍ക്കാണ് രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ഡോ. കൗസര്‍ എടപ്പഴകത്ത് ശിക്ഷ വിധിച്ചത്. പിഴ സംഖ്യയില്‍ നിന്ന് 50,000 രൂപ പരിക്കേറ്റ ഒന്നാം സാക്ഷി സജി വര്‍ഗീസിനും 25,000 രൂപ രണ്ടാം സാക്ഷി വി.ജെ. ജോസിനും നല്‍കണം. പിഴയടച്ചില്ളെങ്കില്‍ ഒരുകൊല്ലം കൂടി കഠിന തടവനുഭവിക്കണം. വധശ്രമത്തിന് അഞ്ചുകൊല്ലംവീതവും മന$പൂര്‍വം പരിക്കേല്‍പിച്ചതിന് ഒമ്പതുമാസവും മാരകായുധം കൊണ്ട് പരിക്കേല്‍പിച്ചതിന് രണ്ടുകൊല്ലവുമാണ് ശിക്ഷ വിധിച്ചതെങ്കിലും തടവ് അഞ്ചുകൊല്ലം ഒന്നിച്ചനുഭവിച്ചാല്‍ മതി. 2012 ഏപ്രില്‍ 11ന് രാത്രി ഒമ്പതിന് സഹോദരന്മാര്‍ ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് കോടഞ്ചേരി പൊലീസെടുത്ത കേസ്. പകല്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ ചൊല്ലി വി.ജെ. ജോസ് പ്രതികള്‍ക്കെതിരെ പരാതി നല്‍കിയ വിരോധത്തിന് ആക്രമണം നടത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷാജു ജോര്‍ജ് ഹാജരായി. പ്രോസിക്യൂഷന്‍ അഞ്ച് തൊണ്ടി സാധനങ്ങളും 11 രേഖകളും ഹാജരാക്കി. 12 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story