Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാര്‍ധക്യ പെന്‍ഷന്‍...

വാര്‍ധക്യ പെന്‍ഷന്‍ വിതരണത്തിനും തിരക്ക്

text_fields
bookmark_border
കോഴിക്കോട്: വാര്‍ധക്യകാല പെന്‍ഷന്‍ കുടിശ്ശിക വാങ്ങാനും കോര്‍പറേഷന്‍ ഓഫിസില്‍ തിരക്ക്. സംസ്ഥാന സര്‍ക്കാറിന്‍െറ വിവിധ ക്ഷേമപെന്‍ഷന്‍ കുടിശ്ശികയുടെ ഭാഗമായി കോര്‍പറേഷനിലത്തെിയ നിരവധി വയോജനങ്ങളാണ് ചൊവ്വാഴ്ചയും വലഞ്ഞത്. നേരത്തേ നഗരസഭാ പരിധിയിലെ കര്‍ഷകത്തൊഴിലാളികള്‍, വികലാംഗര്‍, അവിവാഹിതര്‍, വിധവകള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ വിതരണം തിരക്കുമൂലം ദുരിതമായിരുന്നു. 2015 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കുടിശ്ശികയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷനും വികലാംഗ പെന്‍ഷനും അവിവാഹിത പെന്‍ഷനും വ്യാഴാഴ്ചയും വിധവാ പെന്‍ഷന്‍ ശനി, ഞായര്‍ ദിവസങ്ങളിലുമായാണ് വിതരണം ചെയ്തത്. വാര്‍ധക്യ പെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വിതരണംചെയ്തു. രണ്ടും മൂന്നും നിലകളിലായി ഏഴു കൗണ്ടറുകള്‍ തയാറാക്കിയാണ് അയ്യായിരത്തോളം ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യം വിതരണം ചെയ്തത്. പെന്‍ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, സ്ളിപ്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം പെന്‍ഷനര്‍ നേരിട്ടത്തെണമെന്നായിരുന്നു നിര്‍ദേശം. പ്രായക്കൂടുതലും രോഗബാധിതരുമായ പല ഗുണഭോക്താക്കള്‍ക്കും മണിക്കൂറുകളോളം കൗണ്ടറുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കേണ്ടിവന്നു. ഇത് ജീവനക്കാരും ഗുണഭോക്താക്കളും തമ്മിലുള്ള കശപിശക്കിടയാക്കി. രാവിലെ മുതല്‍ നീണ്ട വരിയില്‍ നിന്ന പലര്‍ക്കും വൈകീട്ടാണ് ചെക് ലഭിച്ചത്. തിക്കിലും തിരക്കിലും മണിക്കൂറുകളോളം വരിനിന്ന പലര്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. വിതരണം ചെയ്ത ചെക്കുകളില്‍ പേരെഴുതിയതിലുള്ള തകരാര്‍ കാരണവും പലര്‍ക്കും ഏറെ സമയനഷ്ടമുണ്ടായി. ഏറെ ദൂരം യാത്രചെയ്തും മണിക്കൂറുകള്‍ വരിയില്‍ നിന്നും ചെക് കൈപ്പറ്റേണ്ടിവന്നത് സ്ത്രീകള്‍ക്ക് ദുരിതമായി. നടക്കാനാവാത്തവര്‍ക്കും മറ്റും ഓഫിസില്‍ നേരിട്ടത്തൊനാകാത്തതിനാല്‍ വാഹനം വാടകക്കെടുത്തും സ്ട്രെച്ചറിലും എത്തിയവര്‍ക്ക് കാത്തിരിപ്പ് ഏറെ പ്രയാസമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story