Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാഗ്ജിയുടെ മൈതാനത്ത്...

നാഗ്ജിയുടെ മൈതാനത്ത് ‘മഹേഷിന്‍െറ’ ആവേശം

text_fields
bookmark_border
കോഴിക്കോട്: ബ്രസീലെന്നു കേട്ടാല്‍ കോഴിക്കോട്ടുകാര്‍ ഉണ്ണാന്‍പോലും മറന്ന് ഓടിയത്തെും. പറഞ്ഞിട്ടെന്താ കാര്യം. ബ്രസീലില്‍നിന്നും റുമാനിയയില്‍നിന്നും നാഗ്ജിയിലേക്ക് ആനയിച്ചുകൊണ്ടുവന്നിട്ടും ആകെ നനഞ്ഞൊരു കളി. ജയിക്കണമെന്ന ആവേശമൊന്നും ഇരു ടീമിനുമില്ല. കളിക്കാരെ കൊട്ടിയുണര്‍ത്താന്‍ ചെണ്ടയും കോലുമൊക്കെയായി വന്ന കാണികളും നിരാശരായി. കായികതാരങ്ങളില്‍നിന്ന് ആവേശം നല്‍കിയില്ളെങ്കിലെന്താ ഇടവേളയായപ്പോള്‍ ദാ, വരുന്നു തനി മലയാളി താരങ്ങള്‍. മഹേഷും സംഘവും. സാക്ഷാല്‍ ഫഹദ് ഫാസിലും കൂട്ടുകാരും. നാഗ്ജി ഫുട്ബാളിന്‍െറ എ ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ബ്രസീല്‍ ടീമായ അത്ലറ്റികോ പരാനെന്‍സും റാപിഡ് ബുകറെസ്തിയും തമ്മിലുള്ള മത്സരത്തിന്‍െറ ഇടവേളയിലാണ് തന്‍െറ പുതിയ സിനിമയായ ‘മഹേഷിന്‍െറ പ്രതികാര’ത്തിലെ കൂട്ടുകാര്‍ക്കൊപ്പം ഫഹദ് ഫാസില്‍ സ്റ്റേഡിയത്തിലത്തെിയത്. ചിത്രത്തിലെ പ്രധാനവേഷം ചെയ്ത സൗബിന്‍ ഷാഹിറും സംവിധായകന്‍ ദിലീഷ് പോത്തനും നിര്‍മാതാവുകൂടിയായ ആഷിക് അബുവും സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍ എന്നിവരും ഫഹദിനൊപ്പമുണ്ടായിരുന്നു. ഇടവേളയില്‍ മൈതാനത്തത്തെിയ ഫഹദ് മൈക്ക് കൈയിലെടുത്ത് ആവേശഭരിതരായ കാണികളോട് സംസാരിച്ചു. മലബാറിന്‍െറ ഫുട്ബാള്‍ കമ്പത്തെക്കുറിച്ച് ചെറിയ വാക്കുകള്‍. മനുഷ്യന്‍െറ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് മൈതാനത്ത് കാണുന്നതെന്ന് ആഷിക് അബുവും പറഞ്ഞു. ഫഹദും സംഘവും ഏറെ നേരം കളികണ്ട ശേഷമാണ് മടങ്ങിയത്. കളി അവസാനിക്കുമ്പോള്‍ മറ്റൊരാള്‍കൂടി സ്റ്റേഡിയത്തിലത്തെി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. കളിയിലെ താരമായ മൗറീഷ്യോ പെട്രോ സാന്‍േറാസിന് സമ്മാനദാനവും നിര്‍വഹിച്ചാണ് കോടിയേരി മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story