Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചക്കിട്ടപാറ ഖനന...

ചക്കിട്ടപാറ ഖനന നീക്കത്തിനെതിരെ ജനകീയസമിതി രൂപവത്കരിച്ചു

text_fields
bookmark_border
പേരാമ്പ്ര: ചക്കിട്ടപാറയിലെ പയ്യാനിക്കോട്ട, ആലംപാറ മേഖലകളില്‍ ഇരുമ്പയിര് ഖനനം നടത്താനുള്ള നീക്കത്തിനെതിരെ ജനകീയസമിതി രൂപവത്കരിച്ചു. പയ്യാനിക്കോട്ടയില്‍ നടന്ന പരിപാടി ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഖനന കോര്‍പറേറ്റ് ലോബികള്‍ സമൂഹത്തിന് ബാധിച്ച കാന്‍സറാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടെ ഖനനം നടന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവും. ഈ മേഖലയെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കിയത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. ഖനന ലോബിയുടെ അദൃശ്യ സാന്നിധ്യം ഇവിടെയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എം.ജി.എസ് ആവശ്യപ്പെട്ടു. ഖനനം നടന്നാല്‍ പ്രത്യക്ഷത്തില്‍ ചിലര്‍ക്ക് ജോലി ലഭിച്ചേക്കാം. എന്നാല്‍, ഇതുമൂലം ദുരന്തമനുഭവിക്കുന്നത് നിരവധി ആളുകളായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം ഷൈല ജെയിംസ് അധ്യക്ഷത വഹിച്ചു. ഖനനവിരുദ്ധ സമരത്തിന് മുന്നിലുണ്ടാവുമെന്ന് എഴുത്തുകാരന്‍ ടി.പി. രാജീവന്‍ പറഞ്ഞു. ഖനനം നടന്നതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുടിയിറക്കപ്പെട്ടവരെക്കുറിച്ച് നേരിട്ടറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖനനവിരുദ്ധ പ്രവര്‍ത്തനത്തിന് രാഷ്ട്രീയമില്ളെന്ന് പറഞ്ഞ ടി. സിദ്ദീഖ് തന്‍െറ പാര്‍ട്ടി ഖനനത്തിന് അനുകൂലമായ നടപടിയെടുത്താലും താന്‍ സമരത്തിന്‍െറ മുന്നിലുണ്ടാവുമെന്ന് ഓര്‍മിപ്പിച്ചു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഖനനവിരുദ്ധ സമരസഹായ സമിതി രൂപവത്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പത്മനാഭന്‍ കടിയങ്ങാട്, ജിതേഷ് മുതുകാട്, ജെയിംസ് മാത്യു, കെ.ജി. രാമനാരായണന്‍, പി. വാസു, ഷീന റോബിന്‍, സുഭാഷ് മാത്യു, ലൈസ ജോര്‍ജ്, സിമിലി പ്രകാശന്‍, ടി.ഡി. ഷൈല, ഇ.വി. രാമചന്ദ്രന്‍, വര്‍ഗീസ് കോലത്തുവീട്ടില്‍, പ്രകാശ് കോമത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പത്മനാഭന്‍ കടിയങ്ങാട് (ചെയ), ജിതേഷ് മുതുകാട് (കണ്‍) വര്‍ഗീസ് കോലത്തു വീട്ടില്‍ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story