Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയപാതയില്‍ ...

ദേശീയപാതയില്‍ അപകടങ്ങള്‍ ഒഴിയുന്നില്ല

text_fields
bookmark_border
വടകര: ദേശീയപാതയില്‍ അപകടങ്ങള്‍ ഒഴിഞ്ഞ ദിനമില്ല. ചെറുതും വലുതുമായ അപകടങ്ങള്‍ നാട്ടുകാരുടെയും യാത്രക്കാരുടെയും ഉറക്കംകെടുത്തുകയാണിപ്പോള്‍. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് പലപ്പോഴും അപകടത്തിന് വഴിവെക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഏഴ് അപകടങ്ങളാണ് അഴിയൂര്‍ മുതല്‍ മൂരാട് വരെയുള്ള ദേശീയപാതയിലുണ്ടായത്. അപകടമരണങ്ങളും മറ്റും തുടര്‍ക്കഥയായ സാഹചര്യത്തിലാണ് വടകര മേഖലയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചത്. ഇതിന്‍െറ തുടര്‍ച്ചയായി പൊലീസും ആര്‍.ടി.ഒയും ദേശീയപാത വകുപ്പും സംയുക്തമായി നിരവധി പദ്ധതികള്‍ ആസൂത്രണംചെയ്തിരുന്നു. ഇവയിലൊന്നുപോലും നടപ്പായില്ല. അവധിക്കാലമായതിനാല്‍ കുട്ടികളടക്കം ഇരുചക്രവാഹനങ്ങളില്‍ കൂട്ടുകാരോടൊപ്പം ചുറ്റാനിറങ്ങുന്നത് പതിവായിരിക്കയാണ്. കഴിഞ്ഞ വേനലവധിക്കാലത്ത് വടകരയിലും കൊയിലാണ്ടിയിലും മോട്ടോര്‍ വാഹനവകുപ്പിന്‍െറ മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് കുട്ടിഡ്രൈവര്‍മാരെ കണ്ടത്തെുന്നതിന് പ്രത്യേക പരിശോധന നടത്തിയിരുന്നു. അന്ന് പെണ്‍കുട്ടികളെയുള്‍പ്പെടെ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പിടികൂടി യിരുന്നു. ഹൈഡെഫനിഷന്‍ കാമറകളും പരിശോധകരുടെ മൊബൈല്‍ ഫോണില്‍ ലഭ്യമായ ‘സ്മാര്‍ട്ട് ട്രേഡ്’ സാങ്കേതികവിദ്യകളും ഉപയോഗിച്ചായിരുന്നു പിടികൂടിയത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അതനുസരിക്കാതെ അമിതവേഗത്തിലും അപകടകരമായും ഓടിച്ചുപോയവരുടെ ഫോട്ടോ എടുക്കുകയും ‘സ്മാര്‍ട്ട് ട്രേഡ്’ വഴി ഉടനെ ഉടമയുടെ വിലാസം ശേഖരിച്ച് വീട്ടിലത്തെി കേസെടുക്കുകയുമാണ് ചെയ്തത്. ഇത്തരത്തിലുള്ള പരിശോധനകള്‍ ഇപ്പോള്‍ നടക്കുന്നില്ല. പകരം അപകടം വിളിച്ചുവരുത്തുംരീതിയില്‍ ഏതെങ്കിലും വളവില്‍ മറഞ്ഞുനിന്നുള്ള പരിശോധനയാണ് പൊലീസ് നടത്തുന്നതെന്ന ആക്ഷേപമുണ്ട്. പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നത് കുട്ടിഡ്രൈവര്‍മാരുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമാണ്. ബസ്സ്റ്റാന്‍ഡ് മത്സരയോട്ടത്തെച്ചൊല്ലിയുള്ള കൈയാങ്കളിയുടെ വേദിയുമാകാറുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story