Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുറമുഖ തൊഴിലാളികള്‍...

തുറമുഖ തൊഴിലാളികള്‍ പോര്‍ട്ട് ഓഫിസറെ തടഞ്ഞു

text_fields
bookmark_border
ബേപ്പൂര്‍: ബേപ്പൂരിലെ സില്‍ക്കിന്‍െറ അധീനതയിലുള്ള കപ്പല്‍പൊളിശാലയിലേക്ക് പൊളിച്ചുനീക്കുന്നതിനായി ടഗ് എത്തിയത് തുറമുഖത്ത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനുമിടയാക്കി. പ്രതിഷേധക്കാര്‍ പോര്‍ട്ട് ഓഫിസറെ തടഞ്ഞുവെച്ചു. ബേപ്പൂര്‍ തുറമുഖത്തെ നൂറില്‍പരം വരുന്ന തൊഴിലാളികളാണ് ബുധനാഴ്ച പതിനൊന്നരയോടെ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപിനെ തടഞ്ഞത്. ബുധനാഴ്ച 8.30ഓടെയാണ് തൂത്തുക്കുടിയില്‍നിന്ന് ‘ഓഷ്യന്‍ ലീഡര്‍’ എന്ന ടഗ് പൊളിച്ചുനീക്കുന്നതിനായി ബേപ്പൂര്‍ സില്‍ക്കിലേക്ക് എത്തിയത്. ബേപ്പൂര്‍ പോര്‍ട്ടിന്‍െറ അധീനതയിലുള്ള ഭൂമിയിലാണ് സില്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ച് തുറമുഖവകുപ്പ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് വീണ്ടും പൊളിക്കാനായി ടഗ് എത്തിയത്. ഇത് തൊഴിലാളികളെ പ്രകോപിതരാക്കി. സംഘടിച്ചത്തെിയ തൊഴിലാളികള്‍ പോര്‍ട്ട് ഓഫിസറുടെ ഓഫിസിനു മുന്നില്‍ ഉപരോധം തീര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ ബേപ്പൂര്‍ എസ്.ഐ എ. അജീഷും തൊഴിലാളികളും തമ്മില്‍ വാക്തര്‍ക്കവുമുണ്ടായി. തൊഴിലാളികള്‍ ഉപരോധം ശക്തമാക്കിയതോടെ പൊളിക്കാനത്തെിയ ‘ഓഷ്യന്‍ ലീഡര്‍’ ടഗിനോട് തുറമുഖം വിട്ടുപോകാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു. വേലിയേറ്റത്തിനനുസരിച്ച് രാത്രിയോടെ ടഗ് തുറമുഖത്തുനിന്ന് നീങ്ങും. സംസ്ഥാന സര്‍ക്കാറിന്‍െറ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് സില്‍ക്ക്. ഇവിടെനിന്ന് നിരവധി ടഗുകളും കപ്പലുകളും പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇതിനിടയില്‍ പാരിസ്ഥിതിക പ്രശ്നം ഉയര്‍ത്തി വിവിധ പരിസ്ഥിതി-സാമൂഹിക സംഘടനകളും സില്‍ക്കിനെതിരെ രംഗത്തുവന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story