പ്രാർഥനക്കെത്തിയവർക്കുനേരെ സംഘ്പരിവാർ ആക്രമണം; ഒരാൾക്ക് പരിക്ക്
text_fieldsപത്തിരിപ്പാല (പാലക്കാട്): നഗരിപ്പുറത്ത് വീട്ടിൽ പ്രാർഥനക്കെത്തിയവരെ സംഘ്പരിവാർ സംഘം മർദിച്ച് വിരട്ടിയോടിച ്ചതായി പരാതി. വാഹനങ്ങളുടെ ടയർ കുത്തിക്കീറി. മർദനമേറ്റ മങ്കര സ്വദേശി സുന്ദരനെ (48) പത്തിരിപ്പാലയിലെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 8.30ഒാടെയാണ് സംഭവം. നാലു വർഷത്തോളമായി നഗരിപ്പുറം കുന്നത്ത് സുബ്രഹ്മണ്യൻെറ വീട്ടിൽ അസംബ്ലീസ് ഒാഫ് ഗോഡ് പൊന്തക്കോസ്ത് വിഭാഗത്തിൻെറ പ്രാർഥന നടക്കാറുണ്ടെന്ന് പറയുന്നു. എല്ലാ മാസവും നടക്കുന്ന പ്രാർഥനയുടെ ഭാഗമായി ഞായറാഴ്ച കുട്ടികളടക്കം 13ഒാളം പേർ വീട്ടിൽ ഒത്തുകൂടിയിരുന്നു. പ്രാർഥന തീരാറായ സമയത്താണ് സംഘ്പരിവാർ പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിട്ടത്. സുന്ദരൻെറ ചുണ്ടുകൾ പൊട്ടി. ഇദ്ദേഹത്തിൻെറ സ്കൂട്ടറിൻെറയും പാസ്റ്റർ ബിനു മാത്യുവിൻെറ കാറിൻെറയും ടയറുകളാണ് കുത്തിക്കീറിയത്.
കുട്ടികളെയടക്കം വിരട്ടിയോടിച്ചു. മതപരിവർത്തനത്തിന് എത്തിയതാെണന്നു പറഞ്ഞാണ് സംഘം ആക്രമിച്ചത്. ഒന്നാംമൈലിലുള്ളവരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പറയുന്നു. പാസ്റ്ററുടെ പരാതിയിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ മങ്കര പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.